ലിമ: പെറു സന്ദർശിക്കുന്ന ബറാക് ഒബാമ ഇന്ന് മടങ്ങും. അമേരിക്കൻ പ്രസിഡൻറ് എന്ന നിലയിൽ ഒബാമയുടെ അവസാന വിദേശ സന്ദർശനമാണിത്. പെറു പ്രസിഡൻറ് പെത്രോ പാബ്ലോയുമായി കൂടിക്കാഴ്ച നടത്തിയ ഒബാമ നിയുക്ത പ്രസിഡൻറ് ട്രംപ് ലാറ്റിനമേരിക്കൻ രാജ്യങ്ങളോടുള്ള അമേരിക്കൻ നയത്തിൽ കാതലായ മാറ്റം വരുത്തില്ലെന്ന് പ്രതീക്ഷിക്കുന്നതായി അഭിപ്രായപ്പെട്ടു.
ട്രംപിെൻറ തൊഴിൽ നയത്തിൽ തനിക്ക് ആശങ്കയില്ലെന്നും ഇത് സംബന്ധിച്ച് മുൻകൂട്ടി വിധി പ്രസ്താവം നടത്തരുതെന്നും പെറുവിലെ 1000 യുവ നേതാക്കൻമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ഒബാമ പറഞ്ഞു.
ഏഷ്യാ-പസഫിക് എക്കണോമിക് കോൺഫറൻസിെൻറ ഭാഗമായി വിവിധ ലോക നേതാക്കളും പെറുവിലെത്തിയിട്ടുണ്ട്. പ്രസിഡൻറായിരിക്കെ 58ൽപരം രാജ്യങ്ങളാണ് ഒബാമ സന്ദർശിച്ചിട്ടുള്ളത്. ആറ് പ്രാവശ്യം ഫ്രാൻസിലും അഞ്ചു തവണ ജർമനിയും ഇംഗ്ലണ്ടും സന്ദർശിച്ച ഒബാമ രണ്ട് പ്രാവശ്യം ഇന്ത്യയും സന്ദർശിച്ചിട്ടുണ്ട്.
നേരത്തെ യൂറോപ്യൻ രാജ്യങ്ങളുടെ തലവൻമാരുമായി കൂടിക്കാഴ്ച നടത്തിയ ഒബാമ നാറ്റോ സഖ്യരാജ്യങ്ങളുമായി യു.എസ് ഇനിയും സഹകരിക്കുമെന്നും അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ നടപടികള്‍ തന്‍െറ ഭരണകാലയളവില്‍ സ്വീകരിച്ചിട്ടുണ്ടെന്നും തനിക്ക് ശേഷവും അങ്ങനെയായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.