പാകിസ്താന് എഫ് -16 നഷ്ടപ്പെട്ടിട്ടില്ലെന്ന് യു.എസ്

വാഷിങ്ടൺ: ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിനിടെ എഫ് -16 യുദ്ധവിമാനം തകർത്തുവെന്ന ഇന്ത്യയുടെ വാദത്തെ തള്ളി യു.എസ് വിദേശ നയതന്ത്ര മാഗസിൻ. അമേരിക്ക പാകിസ്താന് നൽകിയ എഫ്-16 യുദ്ധ വ ിമാനങ്ങളിൽ ഒന്നു പോലും നഷ്ടമായിട്ടില്ലെന്ന് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. യു.എസ് അധികൃതർ നേരിട്ട് പാ കിസ്താനിലെത്തി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യ -പാക് പ്രശ്നങ്ങൾ രൂക്ഷമായേപ്പാൾ ഇന്ത്യൻ അതിർത്തിയിൽ പാകിസ്താൻ എഫ്-16 വിമനങ്ങളുമായി വന്ന് യുദ്ധം ചെയ്തെന്നും തിരിച്ചടിയിൽ പാക് യുദ്ധ വിമാനത്തെ തകർത്തെന്നും ഇന്ത്യ അവകാശപ്പെട്ടിരുന്നു. എഫ് -16ൽ നിന്ന് വർഷിച്ച ആരാം മിസൈലിൻെറ അവശിഷ്ടങ്ങൾ ഫെബ്രുവരി 28ന് മാധ്യമങ്ങൾക്ക് മുന്നിൽ ഇന്ത്യൻ വ്യോമ സേന തെളിവായി പ്രദർശിപ്പിക്കുകയും ചെയ്തു.

എന്നാൽ എഫ് -16 യുദ്ധത്തിന് ഉപയോഗിച്ചെന്ന കാര്യം പാകിസ്താൻ നിഷേധിച്ചിരുന്നു. തങ്ങളുെട യുദ്ധ വിമാനത്തെ ഇന്ത്യ തകർത്തിട്ടില്ലെന്നും പാകിസ്താൻ അവകാശപ്പെട്ടിരുന്നു. ഭീകരവാദത്തെ തുരത്തുന്നതിനാണ് പാകിസ്താന് യു.എസ് യുദ്ധ വിമാനങ്ങൾ കൈമാറിയത്. ഭീകരവാദികൾക്കെതിരായല്ലാതെ ഉപയോഗിക്കരുതെന്ന കരാറോടു കൂടിയായിരുന്നു യുദ്ധവിമാനങ്ങളുടെ കൈമാറ്റം. പാകിസ്താൻ ഈ കരാർ തെറ്റിച്ചുവെന്ന് ആരോപിച്ച ഇന്ത്യ എഫ് -16 നെ തകർത്തുവെന്നും അറിയിച്ചിരുന്നു.

ആരോപണം ശക്തമായതോടെ എഫ്-16 യുദ്ധത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് തെളിയിക്കാനായി യു.എസ് അധികൃതരെ പാകിസ്താൻ ക്ഷണിച്ചു വരുത്തി. യു.എസ് അധികൃതരുടെ കണക്കെടുപ്പിൽ എല്ലാ വിമാനങ്ങളും കണ്ടെത്തിയിട്ടുണ്ട്. അത് ഇന്ത്യയുടെ അവകാശവാദത്തെ പൊളിക്കുന്നതാണെന്നും മാഗസിൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അേതസമയം, യു.എസ് പ്രതിരോധ മന്ത്രാലയം എഫ്-16ൻെറ കണക്ക് എടുത്തതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - None Of the F-16 is Missing Says US - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.