വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ കാണാൻ തയാറല്ലെന്ന് ഷാർലത്സ്വിൽ സംഘർഷത്തിൽ കൊല്ലപ്പെട്ട ഹെതർ ഹെയറുടെ അമ്മ സൂസൻ ബ്രോ. ട്രംപിന് സംസാരിക്കണമെന്നു പറഞ്ഞ് വൈറ്റ്ഹൗസിൽനിന്ന് നിരവധിതവണ സൂസനെ വിളിച്ചിരുന്നു. തെൻറ കുട്ടിയെ കുറിച്ച് പ്രസിഡൻറ് എന്തുതന്നെ പറയാൻ ആഗ്രഹിച്ചാലും അദ്ദേഹത്തെ കാണാൻ തയാറല്ലെന്ന് സൂസൻ എ.ബി.സി ന്യൂസിനു നൽകിയ അഭിമുഖത്തിനിടെ പറഞ്ഞു.
‘‘അന്നത്തെ സംഭവത്തെ കുറിച്ച് അദ്ദേഹത്തിെൻറ ട്വീറ്റുകൾ ഞാൻ കണ്ടതാണ്. വാർത്തസമ്മേളനത്തിൽ പ്രതിഷേധക്കാരെയും തീവ്രവലതുപക്ഷക്കാരെയും ഒരുപോലെ ചിത്രീകരിച്ചതും അറിഞ്ഞു. എെൻറ മകളെയും കു ക്ലസ് ക്ലാൻ അംഗങ്ങളെയും വെള്ളക്കാരെയും ഒരുപോലെയാണ് ട്രംപ് കണക്കാക്കുന്നത്. എെൻറ കൈപിടിച്ചു കുലക്കി ക്ഷമപറഞ്ഞതുെകാണ്ടൊന്നും ദാരുണ സംഭവത്തിെൻറ ഒാർമകൾ മായ്ച്ചുകളയാൻ പറ്റില്ല. മറക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല.
ജനക്ഷേമമെന്ന ദൗത്യത്തിനായി പ്രവർത്തിക്കുകയായിരുന്നു എെൻറ മകൾ. അവളുടെ വായടപ്പിക്കാൻ കൊന്നുകളയുകയായിരുന്നു. ഇനി അവളുടെ ദൗത്യമേറ്റെടുക്കുകയാണ് ഞാൻ’’-സൂസൻ പറഞ്ഞു. മകളുടെ സംസ്കാരചടങ്ങ് നടക്കുന്നതിനിടെയാണ് ട്രംപ് ആദ്യമായി സൂസനെ വിളിച്ചത്. പിന്നീട് നിരവധി തവണ വൈറ്റ്ഹൗസിൽ നിന്നു ഇക്കാര്യം അറിയിച്ചു വിളിച്ചു.
നിയോനാസി അനുഭാവമുള്ള തീവ്ര വലതുപക്ഷക്കാരുടെ റാലിക്കെതിരെ സമാധാനമായി പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേരെയാണ് കഴിഞ്ഞാഴ്ച ആക്രമണമുണ്ടായത്. സംഭവത്തിൽ ഇരുപക്ഷക്കാർക്കും ഒരുപോലെ പങ്കുണ്ടെന്നായിരുന്നു ട്രംപിെൻറ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.