വാഷിങ്ടൺ: കശ്മീർ വിഷയത്തിൽ മധ്യസ്ഥതയല്ല പ്രശ്ന പരിഹാരത്തിനുള്ള ചർച്ചകളെ പിന്തുണക്കാമെന്നാണ് അറിയിച്ചതെന്ന് അമേരിക്ക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളെ സ്വാഗതം ചെയ്യുന്നുവെന്നും എല്ലാവിധ സഹായങ്ങളും നൽകാൻ തയാറാണെന്നുമാണ് ട്രംപ് ഭരണകൂടം അറിയിച്ചതെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്െമൻറ് വക്താവ് വിശദീകരിച്ചു. വിഷയത്തിൽ മധ്യസ്ഥതക്ക് തയാറാറെന്ന ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവന തള്ളി ഇന്ത്യ രംഗത്തെത്തിയതോടെയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് മയപ്പെടുത്തിയ നിലപാടുമായി രംഗത്തെത്തിയത്.
‘‘കശ്മീർ ഉഭയകക്ഷി വിഷയമായിരിക്കെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയിലൂടെ മാത്രമെ പ്രശ്നപരിഹാരം സാധ്യമാകൂവെന്ന നിലപാട് സ്വാഗതം ചെയ്യുന്നു. ഇന്ത്യ- പാകിസ്താൻ ചർച്ചകൾക്ക് പിന്തുണ നൽക്കാൻ ട്രംപ് ഭരണകൂടം തയാറാണ്’’. - യു.എസ് സ്റ്റേറ്റ് വക്താവ് അറിയിച്ചു.
അതേസമയം, അവിദഗ്ദ്ധമായ നിർദേശമായിരുന്നു ട്രംപിേൻറതെന്നും ലജ്ജാകരമായ പ്രസ്താവനയായിരുന്നു അതെന്നും യു.എസ് കോൺഗ്രസ് അംഗം ബ്രാഡ് ഷെർമാൻ ട്വീറ്റ് ചെയ്തു.
കശ്മീർ വിഷയത്തിൽ ഇന്ത്യ മധ്യസ്ഥത സഹായം തേടിയെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവന ഇന്ത്യ തള്ളിയിരന്നു. മധ്യസ്ഥതയ്ക്കായി ഒരു നിർദേശവും പ്രധാനമന്ത്രി മുന്നോട്ടുവെച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു.
പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനുമായി വൈറ്റ്ഹൗസിൽ നടത്തിയ ആദ്യ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഡോണൾഡ് ട്രംപ് കശ്മീർ വിഷയത്തിൽ ഇന്ത്യ സഹായം തേടിയെന്ന പ്രസ്താവന നടത്തിയത്. കശ്മീർ വിഷയത്തിൽ ഇന്ത്യ-പാകിസ്താൻ ചർച്ചകളിൽ മധ്യസ്ഥതക്ക് ഒരുക്കമാണ്. ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടാൽ മാത്രമേ വിഷയത്തിൽ ഇടപെടൂ എന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.