സിലിക്കൺ വാലി: അസമത്വത്തിനും ലൈംഗികാതിക്രമത്തിനുമെതിരായി ഗൂഗ്ളിൽ പുതിയ നയങ്ങൾ വരുന്നു. സുരക്ഷിതമായ തൊഴിൽ സാഹചര്യമൊരുക്കുന്നതിനായി ലൈംഗികാതിക്രമങ്ങൾ കൈകാര്യം ചെയ്യുന്ന രീതി സുതാര്യമാക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങളാണ് നയങ്ങളിൽ െകാണ്ടുവരുന്നത്. ഗൂഗ്ളിലെ അസമത്വത്തിനും ലൈംഗികാതിക്രമത്തിനും എതിരായി കഴിഞ്ഞ ആഴ്ച 20,000ഒാളം ജീവനക്കാർ വാക്കൗട്ട് നടത്തിയതിനെ തുടർന്നാണ് നടപടി.
ജീവനക്കാരെ സംരക്ഷിക്കുന്നതിനായി കമ്പനിയിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് തൊഴിലാളികൾക്ക് അയച്ച ഇ- മെയിൽ സന്ദേശത്തിൽ ഗൂഗ്ൾ ചീഫ് എക്സിക്യുട്ടീവ് സുന്ദർ പിെച്ചെ അറിയിച്ചു. ലൈംഗികാതിക്രമ പരാതി ഉന്നയിക്കുന്നവർക്ക് കൂടുതൽ സംരക്ഷണവും പിന്തുണയും നൽകുമെന്നും സന്തുലിതവും ബഹുമാനപൂർണവുമായ തൊഴിൽ സാഹചര്യം ഒരുക്കുമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.