വൈറ്റ്ഹൗസിൽ ഇവാൻകക്ക് ജോലിയില്ല, ഒാഫിസ് മാത്രം

വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മകൾഇവാൻകക്ക് വൈറ്റ്ഹൗസിൽ പ്രത്യേകം ഒാഫിസ് നൽകുമെന്ന് അധികൃതർ പറഞ്ഞു. അതേസമയം, ഒൗദ്യോഗിക പദവിയോ ശമ്പളമോ ഇവാൻകക്ക് ലഭിക്കില്ല. ട്രംപിെൻറ ഉപദേശകയുടെ റോളായിരിക്കും തൽക്കാലം ഇവാൻകക്കു ലഭിക്കുക. ട്രംപിെൻറ കുടുംബാംഗങ്ങൾക്ക് ഭരണതലത്തിൽ അനർഹമായ പദവികൾ നൽകുന്നതിനെതിരെ വിവിധ തലങ്ങളിൽനിന്ന് ആരോപണമുയർന്നിരുന്നു.

ഇവാൻകയുടെ ഭർത്താവ് ജാരെദ് കുഷ്നർ ആണ് ട്രംപിെൻറ ഉപദേഷ്ടാവ്. ജനുവരിയിൽ അധികാരമേറ്റെടുത്ത ശേഷം വൈറ്റ്ഹൗസിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ജർമൻ ചാൻസലർ അംഗല മെർകൽ തുടങ്ങിയ  ലോകനേതാക്കളുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയിൽ ഇൗ 35കാരിയുടെ സാന്നിധ്യമുണ്ടായിരുന്നു.

എന്നാൽ, തൽക്കാലം ഒൗദ്യോഗിക ചുമതലകൾ നിർവഹിക്കേണ്ടെന്നും സ്വന്തം വീട്ടിലേക്ക് മടങ്ങിക്കൊള്ളാനുമാണ് ട്രംപ്  മകൾക്ക് നൽകിയ ഉപദേശമെന്നാണ് റിപ്പോർട്ടുകൾ.

 

Tags:    
News Summary - evanka trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.