ലണ്ടൻ: ബ്രിട്ടനിൽ അടുത്തിടെ കുറ്റകൃത്യങ്ങളിലുണ്ടായ വർധന ഇസ്ലാമിക ഭീകരതയോട് ബന്ധപ്പെടുത്തിയ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ട്വീറ്റ് വിവാദത്തിൽ.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കുറ്റകൃത്യങ്ങളുടെ ഒരുവർഷത്തിലെ എണ്ണം അമ്പതുലക്ഷം കവിഞ്ഞുവെന്ന കണക്ക് സർക്കാർ പുറത്തുവിട്ടത്. കൊല്ലപ്പെടുന്നവരുടെ എണ്ണത്തിലുള്ള വർധന ഭീകരാക്രമണങ്ങൾ മൂലമല്ലെന്നാണ് ഒൗദ്യോഗിക വിലയിരുത്തൽ. എന്നിരിക്കെയാണ്, ഇസ്ലാമിക ഭീകരത വർധിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ അക്രമങ്ങളിൽ വർധന എന്ന് കാണിച്ച് ട്രംപ് ട്വീറ്റ് ചെയ്തത്. അമേരിക്കയെ നാം എപ്പോഴും സുരക്ഷിതമാക്കും എന്നും അദ്ദേഹം കൂട്ടിചേർത്തിരുന്നു. വിവരങ്ങളുടെയോ തെളിവുകളുടെയോ അടിസ്ഥാനമില്ലാതെ യു.എസ് പ്രസിഡൻറ് അഭിപ്രായപ്രകടനം നടത്തുന്നുവെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. നേരത്തേ, ബ്രിട്ടനിൽ ഭീകരാക്രമണമുണ്ടായപ്പോൾ കുടിയേറ്റനിയമം ശക്തമാക്കാത്തതാണ് എന്ന് അഭിപ്രായ പ്രകടനം നടത്തിയും ട്രംപ് വിവാദത്തിലകപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.