വാഷിങ്ടണ്‍: അമേരിക്കയില്‍ നിന്ന് വരുന്ന സ്വന്തം പൗരൻമാർക്ക് പ്രവേശനം നിഷേധിക്കുന്ന രാജ്യങ്ങള്‍ക്ക് വിസാ ഉ പരോധം ഏര്‍പ്പെടുത്തുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. കോവിഡ് മഹാമാരി പിടിമുറുക്കിയ പശ്ചാത്തലത്തിൽ അമേരി ക്കയിൽ നിന്ന് വരുന്ന പ്രവാസികളെ ഏതെങ്കിലും രാജ്യം സ്വീകരിക്കാതിരിക്കുകയോ, അതിന് കാലതാമസം വരുത്തുകയോ ചെയ ്താൽ നടപടി ഉണ്ടാകും. സ്വന്തം പൗരൻമാരെ സ്വീകരിക്കാതിരിക്കുന്നത് അമേരിക്കക്കാർക്ക് അസ്വീകാര്യമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു.
രാജ്യത്തെ സ്ഥിതി വിലയിരുത്തിക്കൊണ്ട് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോക്കയച്ച കത്തിലാണ് ട്രംപ് പുതിയ നിര്‍ദേശങ്ങള്‍ വെച്ചത്. ഇൗ നിർദേശം ഉൾപ്പെടുത്തി ഡിസംബർ 31 വരെ പ്രാബല്യമുള്ള യു.എസ് വിസ മെമ്മൊറാണ്ടവും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, ട്രംപിന്‍റെ ഉത്തരവില്‍ ഏതെങ്കിലും രാജ്യത്തെ പേരെടുത്ത് പറയുന്നില്ല. പകര്‍ച്ചവ്യാധി നേരിടാന്‍ ഇത്തരം നടപടികള്‍ അത്യാവശ്യമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയിലെ നിയമങ്ങള്‍ ലംഘിക്കുന്ന വിദേശ പൗരന്‍മാരെ തിരിച്ചയക്കണമെന്നും അതിനുള്ള നടപടികൾ ഏഴ് ദിവസത്തിനകം തുടങ്ങണമെന്നും കത്തിൽ ട്രംപ് നിര്‍ദേശിച്ചിട്ടുണ്ട്.
പൗരൻമാരെ സ്വീകരിക്കാൻ അനുമതി നിഷേധിച്ച മുഴുവൻ രാജ്യങ്ങളുടെയും കണക്കെടുത്ത് ഉടൻ ഉപരോധത്തിനുള്ള നടപടികൾ സ്റ്റേറ്റ് സെക്രട്ടറി ആരംഭിച്ചേക്കും. അതേസമയം, കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ട്രംപ് ഭരണകൂടം മാര്‍ച്ച് 21-ന് പുതിയ അതിര്‍ത്തി നിയമം നടപ്പാക്കിയിരുന്നു. പുതിയ നിയമമനുസരിച്ച് ശരിയായ എമിഗ്രേഷന്‍ ചട്ടങ്ങള്‍ പാലിക്കാത്തവരെ അമേരിക്കന്‍ സര്‍ക്കാരിന് എളുപ്പത്തില്‍ രാജ്യത്ത് നിന്ന് പുറത്താക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.