കശ്മീർ വിഷയം: വീണ്ടും മധ്യസ്ഥ വാഗ്ദാനവുമായി ട്രംപ് VIDEO

വാഷിങ്ടൺ: കശ്മീർ വിഷയത്തിൽ വീണ്ടും മധ്യസ്ഥ വാഗ്ദാനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കശ്മീരി ലേത് സങ്കീർണ സാഹചര്യമാണെന്നും മധ്യസ്ഥക്ക് തയാറാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും കശ്മീർ പ്രശ്നം ച ർച്ചയിലൂടെ പരിഹരിക്കണമെന്നും ട്രപ് ആവശ്യപ്പെട്ടു. യു.എസ് മാധ്യമമായ എൻ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്ര ംപ് വീണ്ടും നിലപാട് ആവർത്തിച്ചത്.

കശ്മീരിലെ സാഹചര്യം കഠിനമാണെന്ന് കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപ് പ് രതികരിച്ചിരുന്നു. സംഘർഷത്തിലൂടെ പോകാതെ ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്ന പരിഹാരം കാണ ണം. ഇന്ത്യയും പാകിസ്താനും അമേരിക്കയുടെ നല്ല സുഹൃത്തുകളാണ്. ഇന്ത്യ, പാകിസ്താൻ പ്രധാനമന്ത്രിമാരുമായി സംസാരിച്ചെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ ട്രംപ് സന്നദ്ധത പ്രകടിപ്പിക്കുകയും ഇന്ത്യ തള്ളുകയും ചെയ്തതിനു ശേഷം രണ്ടാമത്തെ തവണയാണ് സമാന ആവശ്യവുമായി യു.എസ് പ്രസിഡന്‍റ് രംഗത്തു വന്നത്.

ഇന്ത്യ, പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനുമായി ടെലിഫോൺ ചർച്ച നടത്തിയിരുന്നു. ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്നതിനെ തുടർന്നുണ്ടായ അയൽപക്ക സംഘർഷമാണ് സംഭാഷണ വിഷയമായത്.

ഇന്ത്യ വിരുദ്ധ അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് മേഖലയിലെ ചില നേതാക്കളിൽ നിന്ന് ഉണ്ടാവുന്നതെന്ന് മോദി ട്രംപിനെ അറിയിച്ചിരുന്നു.

കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ് വിഭജിച്ച ഇന്ത്യൻ നടപടിക്കെതിരെ പാകിസ്താൻ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നതായി പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിഷയം യു.എന്നിൽ അവതരിപ്പിച്ചെങ്കിലും പാകിസ്താൻ ഒറ്റപ്പെടുകയായിരുന്നു. കശ്മീർ വിഷയം ഇരുരാജ്യങ്ങളും ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് അന്താരാഷ്ട്ര നിലപാട്.

Tags:    
News Summary - Donald Trump call Kashmr is a complicated issue -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.