ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. 55,00268 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 3,46,434 ആയി. 22,99,345 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്. 16,86,442 േപർക്കാണ് യു.എസിൽ ഇതുവരെ കോവിഡ് ബാധിച്ചത്. ഇവിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു. 99,300 പേരാണ് അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്.
അമേരിക്കക്ക് പുറമെ ബ്രസീലിലും റഷ്യയിലുമാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ബ്രസീലിൽ 3,63,618 പേർക്കും റഷ്യയിൽ 3,44, 481 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ബ്രസീലിൽ 22,716 പേരും റഷ്യയിൽ 3541 പേരുമാണ് മരിച്ചത്. അതേസമയം യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം കുറയുന്നത് ആശ്വാസമുയർത്തുന്നു.
യൂറോപ്യൻ രാജ്യങ്ങളിൽ സ്പെയിനിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്. 2,82,852 ആണ് സ്പെയിനിലെ കോവിഡ് ബാധിതരുടെ എണ്ണം. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണം സ്ഥിരീകരിച്ചത് യു.കെയിലാണ്. 36,793 പേരാണ് യു.കെയിൽ മരിച്ചത്. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സ്പെയിനിൽ മരിച്ചത് 28,752 േപരുമാണ്.
അതേസമയം, കൊറോണ വൈറസിെൻറ ഉത്ഭവ കേന്ദ്രമായ ചൈനയിൽ 82,974 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4634 േപരാണ് ഇതുവരെ ചൈനയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ചൈന കോവിഡ് വൈറസിനെ പിടിച്ചുകെട്ടിയ നിലയിലാണ്.
ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 1,38,536 ആയി. 4,024 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഞായറാഴ്ച മാത്രം 7113
പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.