വാഷിങ്ടൺ: അമേരിക്കയിലെ സെൻട്രൽ മിഷിഗൺ സർവകലാശാല മൗണ്ട് പ്ലസൻറ് കാമ്പസിൽ മാതാപിതാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ 19കാരൻ അറസ്റ്റിലായി. ജെയിംസ് എറിക് ഡേവിസ് ജൂനിയറാണ് പിടിയിലായത്.100 ലധികം സേനാംഗങ്ങൾ കാമ്പസിൽ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. കാമ്പസിെൻറ അവസാന ഭാഗത്തുനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എറികിനെ തിരിച്ചറിഞ്ഞയാൾ വിവരം അറിയിച്ചതിനെ തുടർന്നാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച കാമ്പസിൽനിന്ന് മാതാപിതാക്കൾ വിദ്യാർഥികളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. ഡേവിസിെൻറ മാതാവ് ദിവ ഡേവിസ്, പിതാവ് ജെയിംസ് ഡേവിസ് സീനിയർ എന്നിവരാണ് െകാല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.