ന്യൂയോർക്: വലിയ ആരവത്തോടെ വിപണിയിലെത്താനിരുന്ന പുസ്തകം ഒരു ട്വീറ്റിെൻറ പേരി ൽ പ്രസാധകർക്ക് വേണ്ടാതായതോടെ കോടതി കയറി ജോർഡൻ വംശജയായ അമേരിക്കൻ എഴുത്തുകാ രി. നടാഷ ടൈൻസിെൻറ ‘ദെ കാൾഡ് മി വ്യാറ്റ്’ എന്ന പുസ്തകം ഈ മാസം പുറത്തിറങ്ങാനിരുന്നതാണ്. എന്നാൽ, അടുത്തിടെ മെട്രോ യാത്രക്കിടെ ജീവനക്കാരി ട്രെയിനിൽ ഭക്ഷണം കഴിക്കുന്നത് കണ്ട് ട്വിറ്ററിൽ കയറി അഭിപ്രായം പറഞ്ഞതാണ് പുകിലായത്.
ഇവരെ ട്രെയിനിൽ ഭക്ഷണം കഴിക്കാൻ അനുവദിക്കാമോ എന്നായിരുന്നു ചോദ്യം. എന്നാൽ, വംശീയത ആലോചിച്ച് സമൂഹമാധ്യമങ്ങൾ പൊങ്കാലയിട്ടതോടെ ഇവർ ട്വീറ്റ് പിൻവലിച്ചെങ്കിലും കാര്യമുണ്ടായില്ല. പുസ്തകം പിൻവലിച്ച പ്രസാധകർക്കെതിരെ കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടാഷ കേസ് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.