വാഷിങ്ടൺ: യു.എസ് സംഗീതജ്ഞ അരേത ഫ്രാങ്ക്ളിൻ 76ാം വയസ്സിൽ വിടവാങ്ങിയത് വിൽപത്രമെഴുതിവെക്കാതെ. അവരുടെ നാലു പുത്രന്മാരും മറ്റ് കുടുംബാംഗങ്ങളും ഇൗ സംഗീതരാജ്ഞിയുടെ സ്വത്തുവകകൾ കണ്ടെടുക്കാനുള്ള തെരച്ചിലിലാണ്.
അരേതയെ പോലൊരു സമ്പന്ന വിൽപത്രമെഴുതിവെക്കാഞ്ഞതിൽ റിയൽ എസ്റ്റേറ്റ് രംഗത്തെ വിദഗ്ധർ അത്ഭുതം കൂറുന്നു. മിഷിഗണിലെ നിയമമനുസരിച്ച് ആൺമക്കൾക്ക് അമ്മയുടെ സ്വത്തുക്കൾ തുല്യമായി വീതംവെക്കാം.
18 ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയ ഗായികയാണ് അരേത. ക്യൂൻ ഒാഫ് സോൾ എന്നറിയപ്പെട്ടിരുന്നു ഇവരുടെ 7.5 കോടി ലക്ഷം റിക്കാർഡുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. യു.എസ് മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ സത്യപ്രതിജ്ഞ ചടങ്ങിലാണ് അവസാനമായി പാടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.