യുനൈറ്റഡ് നാഷന്‍സ്: പുതിയ യു.എന്‍ മേധാവിയെ തെരഞ്ഞെടുക്കുന്നതിന് രക്ഷാസമിതിയില്‍ ആറാമത് രഹസ്യ വോട്ടെടുപ്പ് നടന്നു. പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രി അന്‍േറാണിയോ ഗട്ടേര്‍സിനുതന്നെ സാധ്യതയെന്നാണ് ഫല സൂചന.
ജൂലൈ മുതല്‍ തുടങ്ങിയ വോട്ടെടുപ്പ് അഞ്ചു ഘട്ടം പൂര്‍ത്തിയാക്കിയപ്പോഴും അന്‍േറാണിയോ തന്നെയായിരുന്നു മുന്നില്‍. രണ്ട് ഘട്ടങ്ങളിലായി പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ ദക്ഷിണ കൊറിയയില്‍നിന്നുള്ള ബാന്‍ കി മൂണിന്‍െറ കാലാവധി 2016ഓടെ അവസാനിക്കുകയാണ്. സെപ്റ്റംബര്‍ 26നു നടന്ന അഞ്ചാംഘട്ട രഹസ്യ വോട്ടെടുപ്പില്‍ ഗട്ടേര്‍സ് 12 അനുകൂല വോട്ടുകളും രണ്ട് പ്രതികൂല വോട്ടുകളും ഒരു അഭിപ്രായമില്ലാത്ത വോട്ടും നേടി.
വിവിധ നിറങ്ങളിലായുള്ള ബാലറ്റ് പേപ്പറുകളില്‍ സ്ഥാനാര്‍ഥികളെ അനുകൂലിക്കുന്നുവെന്നോ പ്രതികൂലിക്കുന്നുവെന്നോ അഭിപ്രായമില്ല എന്നോ രേഖപ്പെടുത്തിയാണ് രക്ഷാസമിതിയിലേക്ക് വോട്ടു ചെയ്യുക. 71 വര്‍ഷത്തെ ചരിത്രത്തിനിടെ ഒരിക്കല്‍പോലും വനിതാ സാരഥി ഉണ്ടായില്ല എന്ന ആക്ഷേപം മറികടക്കാന്‍ ഇത്തവണ ബള്‍ഗേറിയക്കാരിയായ ക്രിസ്റ്റീന ജോര്‍ജിവ മത്സരരംഗത്തുണ്ട്.
എന്നാല്‍, ഗട്ടേര്‍സിന് ഭീഷണിയുയര്‍ത്താന്‍ ക്രിസ്റ്റീനക്ക് എത്രമാത്രം കഴിയുമെന്നതില്‍ സംശയമാണ് പുതിയ സൂചനകള്‍ നല്‍കുന്നത്. മത്സരത്തിലെ 13ാമത്തെയും സ്ത്രീകളില്‍ ഏഴാമത്തെയും സ്ഥാനാര്‍ഥിയാണ് ക്രിസ്റ്റീന. ഇതിനകം രണ്ട് വനിതകള്‍ പിന്മാറുകയും ചെയ്തു. ക്രിസ്റ്റീനയുടെ സ്ഥാനാര്‍ഥിത്വം വൈകിപ്പോയെന്ന വിമര്‍ശവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.