പുരുഷന്മാർ ചുംബിക്കുന്നത് മകനെ രോഷാകുലനാക്കി: സിദ്ദീഖ് മതീൻ

ന്യൂയോർക്ക്: സ്വവര്‍ഗാനുരാഗികളായ രണ്ട് പുരുഷന്മാർ പരസ്യമായി ചുംബിക്കുന്നത് മൂന്നു വയസുള്ള മകൻ കാണാനിടയായതാണ് ഉമർ സിദ്ദീഖ് മതീനെ നിശാക്ലബ് ആക്രമിക്കാൻ പ്രേരിപ്പിച്ചതെന്ന് പിതാവ് സിദ്ദീഖ് മതീൻ. ഫ്ലോറിഡയിലെ നിശാക്ലബിൽ 50 പേരെ ഉമര്‍ വെടിവെച്ചു കൊലപ്പെടുത്തിയെന്ന വാർത്ത വന്നതിന് പിന്നാെലയാണ് പിതാവ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്നാൽ, നിശാക്ലബ് ആക്രമണത്തെ കുറിച്ച് തനിക്കോ കുടുംബത്തിനോ അറിവില്ലായിരുന്നുവെന്നും സിദ്ദീഖ് മതീൻ പറഞ്ഞു.

കുറച്ചുനാൾ മുമ്പ് മിയാമിയിൽവെച്ചാണ് പുരുഷന്മാർ പരസ്പരം ചുംബിക്കുന്നത് ഉമറിനൊപ്പമുണ്ടായിരുന്ന മൂന്നു വയസുകാരൻ മകൻ കാണാൻ ഇട‍യായത്. ഈ സംഭവം ഉമറിനെ രോഷാകുലനാക്കിയിരുന്നു. ഇതാകാം മകൻ കൂട്ടകൊലപാതകം നടത്തുന്നതിൽ കലാശിച്ചതെന്നും സിദ്ദീഖ് മതീൻ ചൂണ്ടിക്കാട്ടുന്നു. നിശാക്ലബിലെ സംഭവം രാജ്യത്തെയും തന്നെയും ഞെട്ടിച്ചതായും അദ്ദേഹം പറഞ്ഞു.

ഒരു ടെലിവിഷൻ ചാനൽ സംഘടിപ്പിക്കുന്ന പൊളിറ്റിക്കൽ ടോക് ഷോയുടെ അവതാരകനാണ് സിദ്ദീഖ് മതീൻ. അഫ്ഗാൻ രാഷ്ട്രീയത്തെ കുറിച്ച് വെട്ടിതുറന്നു പ്രതികരിക്കുന്ന സ്വഭാവക്കാരനാണ് സിദ്ദീഖ് മതീനെങ്കിലും ഉമറിനെതിരെ 2013-14 കാലയളവിൽ എഫ്.ബി.ഐ നടത്തിയ അന്വേഷണത്തിൽ ഇയാൾ ഇടപെട്ടിരുന്നില്ലെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.