ഇന്ത്യയിൽ മാത്രമല്ല, കൊറോണക്കൊപ്പം എത്തിയ പ്രളയത്തിൽ ദക്ഷിണ കൊറിയയും പാകിസ്താനുമെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്.
46 ദിവസം തുടർച്ചയായി മഴപെയ്ത ദക്ഷണികൊറിയയിൽ ഇതിനകം തന്നെ 30 പേർ മരിച്ചു. 12 പേരെ കണാതായിട്ടുണ്ട്. ഏഴു വർഷത്തിനിടക്ക് രാജ്യത്തുണ്ടായ ഏറ്റവും വലിയ മൺസൂണാണ് ഇതെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു.
നിരവധി ഭാഗങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി. 6000ത്തോളം ആളുകളെ ഞായറാഴ്ച മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കൊറിയൻ പെനിസുലയുടെ ദക്ഷിണ ഭാഗങ്ങളിലാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
11 പ്രവിശ്യകളിലായി 5,900 പേർക്ക് വീടുകൾ നഷ്ടമായിട്ടുണ്ട്. തീരപ്രദേശങ്ങളിൽ ചുഴലിക്കാറ്റ് വീശുന്നതും വൻ നാശനഷ്ടങ്ങൾക്ക് കാരണമാവുന്നുണ്ട്. 2013ൽ 49 ദിവസം നീണ്ടു നിന്ന മൺസൂണുണ്ടായതാണ് രാജ്യത്തെ ഏറ്റവും വലുത്.
ഇത്തവണ 70 ദിവസങ്ങളോളം മഴക്കാലം നീണ്ടു നിൽക്കുമെന്നാണ് കാലാവസ്ഥ വിഭാഗം പറയുന്നത്.
പാകിസ്താനിലും കാലാവർഷ കെടുതികൾ രൂക്ഷമായിെകാണ്ടിരിക്കുകയാണ്.
വിവിധയിടങ്ങളിലായി 50 പേർ മരിച്ചു. 100ഒാളം വീടുകൾ പൂർണമായും തകർന്നു. സിന്ധ് പ്രവിശ്യയിലാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. സിന്ധിലെ ദാധു ജില്ലയിൽ നിന്ന് 100 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു.
മരിച്ചവരിൽ 19 പേർ ഖൈബർ പ്രവിശ്യയിൽ നിന്നും 12 പേർ സിന്ധിൽ നിന്നും എട്ടുപേർ പഞ്ചാബ് പ്രവിശ്യയിൽ നിന്നുമാണെന്ന് ദുരന്ത നിവാരണ സേന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.