വിഷം നൽകിയതിനു പിന്നിൽ പുടിൻ –നാവൽനി

ബെർലിൻ: റഷ്യയിൽവെച്ച് രാസവിഷമായ നോവിചോക്ക് ശരീരത്തിൽ പ്രവേശിപ്പിച്ചതിനു പിന്നിൽ പ്രസിഡൻറ് വ്ലാദിമിർ പുടിനാണെന്ന് പ്രതിപക്ഷ നേതാവും അഴിമതിവിരുദ്ധ പ്രവർത്തകനുമായ അലക്സി നാവൽനി.മെറ്റാരുരീതിയിൽ ഇൗ കുറ്റകൃത്യം നടന്നതിെൻറ തെളിവുകളൊന്നുമിെല്ലന്നും ജർമൻ മാസിക ഡെർ സ്പീഗലിന് നൽകിയ അഭിമുഖത്തിൽ നാവൽനി പറഞ്ഞു.

വിഷബാധയെ തുടർന്ന് ആഗസ്റ്റ് 20ന് വിമാനയാത്രക്കിടെ കുഴഞ്ഞുവീണ നാവൽനിയെ ജർമനിയിൽ വിദഗ്ധ ചികിത്സക്ക് വിധേയനാക്കിയാണ് രക്ഷപ്പെടുത്തിയത്.നേരത്തേ നാവൽനി അനുകൂലികൾ പുടിനും ക്രെംലിനും അറിയാതെ ഇത്തരമൊരു ആക്രമണമുണ്ടാകിെല്ലന്ന് ആരോപിക്കുകതും റഷ്യ നിഷേധിക്കുകയും ചെയ്തിരുന്നു.ആരോഗ്യനില പൂർണമായും വീണ്ടെടുത്തശേഷം റഷ്യയിലേക്ക് മടങ്ങുമെന്നും പുടിനെതിരായ പോരാട്ടം തുടരുമെന്നും 44കാരനായ നാവൽനി പറഞ്ഞു.

Tags:    
News Summary - lexei Navalny blames Vladimir Putin for poisoning him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.