സാംബിയ തെരഞ്ഞെടുപ്പ്: പത്രം അടച്ചുപൂട്ടി

ലുസാക: സാംബിയയിലെ ഏറ്റവും വലിയ സ്വതന്ത്ര ദിനപ്പത്രമെന്നറിയപ്പെടുന്ന ‘പോസ്റ്റ്’ അധികാരികള്‍ അടച്ചുപൂട്ടി. നികുതി അടച്ചിട്ടില്ളെന്ന കാരണംപറഞ്ഞാണ് നടപടി. എന്നാല്‍, ആഗസ്റ്റില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുമ്പായി പത്രത്തിന്‍െറ നാവടക്കാനുള്ള ശ്രമമാണ് ഇതെന്ന് പത്രത്തിന്‍െറ എഡിറ്റര്‍ ജോസഫ് മ്വെഡ പറഞ്ഞു. കൃത്യമായ അധികാര ദുര്‍വിനിയോഗമാണിത്. അടച്ചുപൂട്ടല്‍ തങ്ങള്‍ക്കനുകൂലമായ കോടതി ഉത്തരവിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 11നാണ് സാംബിയയില്‍ തെരഞ്ഞെടുപ്പ്. വീണ്ടും മത്സരിക്കുന്ന പ്രസിഡന്‍റ് എഡ്ഗാര്‍ ലുംഗുവിനെതിരായ നിലപാടുള്ള പത്രമാണ് പോസ്റ്റ്. അഭിപ്രായങ്ങള്‍ തുറന്നെഴുതുന്ന പത്രമാണ് പോസ്റ്റെന്ന് ചൂണ്ടിക്കാണിച്ച  ആംനസ്റ്റി എതിരഭിപ്രായങ്ങളെ നിശ്ശബ്ദമാക്കാനുള്ള നീക്കം ആശങ്കജനകമാണെന്നും പ്രസ്താവനയില്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.