കൈറോ: മൂന്നു വര്‍ഷത്തെ ഇടവേളക്കുശേഷം ഈജിപ്ത് പാര്‍ലമെന്‍റ് ഞായറാഴ്ച സമ്മേളിച്ചു. ഏകാധിപതി ഹുസ്നി മുബാറകിന്‍െറ 30 വര്‍ഷത്തെ ഭരണത്തിന് അറുതിവരുത്തിയ ജനകീയവിപ്ളവത്തെ തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പിലൂടെ നിലവില്‍വന്ന പാര്‍ലമെന്‍റിനെ സൈനിക കോടതി 2013ല്‍ അസാധുവാക്കിയിരുന്നു. പുതിയ പാര്‍ലമെന്‍റില്‍ തെരഞ്ഞെടുക്കപ്പെട്ട 568 അംഗങ്ങള്‍ക്കു പുറമെ അബ്ദുല്‍ ഫത്താഹ് അല്‍സീസി നിയമിച്ച 28 പേരുമുണ്ട്. ഈയിടെ നടന്ന തെരഞ്ഞെടുപ്പ് പ്രതിപക്ഷകക്ഷികളെയും ഇസ്ലാമിക കക്ഷികളെയും സഹകരിപ്പിക്കാതെയാണ് നടന്നതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.