നൈജീരിയയിലെ അഭയാർഥി ക്യാമ്പിൽ ചാവേറാക്രമണം; മരണം 70

ദിക്വ: വടക്കൻ നൈജീരിയയിലെ അഭയാർഥി ക്യാമ്പിലുണ്ടായ ചാവേർ ആക്രമണത്തിൽ മരണം 70 ആയി. ദിക്വയിലെ അഭയാർഥി ക്യാമ്പിലാണ് രണ്ട് ചാവേർ സ്ഫോടനങ്ങൾ നടന്നത്. വനിതാ ചാവേറാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. 78 പേർക്ക് പരിക്കേറ്റു. ബോകോഹറാമിന്‍റെ ജന്മദേശമായ വടക്ക് കിഴക്ക് മെയ്ദുഗുരിക്ക് 80 കിലോമീറ്റർ അകലെയാണ് ദിക്വ.

അമ്പതിനായിരത്തോളം പേരാണ് ദിക്വയിലെ ക്യാമ്പിൽ അഭയാർഥികളായി കഴിയുന്നത്. ബോകോഹറാമിന്‍റെ ആക്രമണം ഭയന്ന് പലായനം ചെയ്തവരാണ് സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടത്.  ബോകോഹറാമിന്‍റെ തടവിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ സ്ത്രീകളെയും കുട്ടികളെയും ഇവിടെയാണ് പാർപ്പിച്ചിരുന്നത്.

രാജ്യത്ത് ഈ വർഷം നടന്ന അഞ്ചാമത്തെ ചാവേർ ആക്രമണമാണിത്. ആറു വർഷമായി നൈജീരിയയിൽ തുടരുന്ന ബോകോഹറാം ആക്രമണങ്ങളിൽ 20,000ലധികം പേർ കൊല്ലപ്പെടുകയും 26 ലക്ഷത്തോളം പേർ അഭയാർഥികളാവുകയും ചെയ്തെന്നാണ് യു.എൻ കണക്ക്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.