മൊഗാദിശു: സൊമാലിയയിൽ സർക്കാർ ആസ്ഥാനത്തുണ്ടായ ഇരട്ട ചാവേർ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥാരും ഉൾപ്പെട്ടിട്ടുണ്ട്. രാജ്യത്തെ അർധ സ്വയംഭരണ മേഖലയായ പുൻറ്ലാൻറിൽ കഴിഞ്ഞ ദിവസമായിരുന്നു ചാവേർ സ്ഫോടനം. ആക്രമണത്തിെൻറ ഉത്തരവാദിത്തം സൊമാലിയയിലെ സായുധ മിലീഷ്യയായ അൽശബാബ് തീവ്രവാദികൾ ഏറ്റെടുത്തിട്ടുണ്ട്.
അക്രമികൾ ആദ്യം ട്രക്കും പിന്നീട് കാറും ഇടിച്ചുകയറ്റിയ ശേഷം കനത്ത വെടിവെപ്പ് നടത്തുകയായിരുന്നെന്ന് പ്രദേശവാസിയായ ഹലീമ ഇസ്മാഇൗൽ പറഞ്ഞു. സൊമാലിയൻ സുരക്ഷാസേനയും ആഫ്രിക്കൻ യൂണിയൻ സേനയും അൽശബാബിനെതിരെ പോരാട്ടം ശക്തമാക്കിയതോടെ വടക്കൻ സൊമാലിയയിലെ പുൻറ്ലാൻറ് മേഖലയിൽ അൽശബാബിെൻറ പ്രവർത്തനം വളരെ വിപുലമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.