ടോക്യോ: പടിഞ്ഞാറൻ ജപ്പാനിലെ കോബെയിൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാല് പേർ മരിച്ചു. നാല് പേർ ഗുരുതരാവസ്ഥയിലാണ്. മൂന്ന് നിലകളുള്ള കെട്ടിടത്തിന് പുലർച്ചെ 1.30 ഓടെ തീപിടിക്കുകയായിരുന്നു.
നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. തീപിടുത്തമുണ്ടായപ്പോൾ ഒന്നാം നിലയിലെ ജനലിലൂടെ കറുത്ത പുക പുറത്തേക്ക് വരുന്നത് കണ്ടതായി ക്യോഡോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
40 നും 70 നും ഇടയിൽ പ്രായമുള്ള നാല് പുരുഷന്മാരെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കോബെ അഗ്നിശമന വകുപ്പിലെ മസതോഷി സുമിതാനി പറഞ്ഞു. കെട്ടിടത്തിലെ താമസക്കാരിൽ ഭൂരിഭാഗവും പ്രായമായ പുരുഷന്മാരാണെന്നാണ് നിഗമനം.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.