representation image

റഷ്യയുടെ കിഴക്കൻ തീരത്ത് 7.4 തീവ്രതയുള്ള ഭൂചലന പരമ്പര; പസഫിക് തീരങ്ങളിൽ സൂനാമി മുന്നറിയിപ്പ്

റഷ്യയുടെ കിഴക്കൻ തീരമായ പെട്രോപാവ്ലോസ്ക കാംചസ്കിയുടെ 140 കിലോമീറ്റർ വിസ്തൃതിയിലാണ് തുടർച്ചയായ ഭൂചലനങ്ങൾ ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.7 മുതൽ 7.4 തീവ്രതയുള്ള ഭൂചലനങ്ങളാണ് ഉണ്ടായത്.

കാംചസ്കിയുടെ തീരങ്ങളിൽ അരമണിക്കൂറിനുള്ളിൽ മൂന്നോളം തുടർചലനങ്ങളുണ്ടായതായി കാലാവസ്ഥ, ഭൂചലനവിഭാഗം അറിയിച്ചു. ഏകദേ​ശം രണ്ടുലക്ഷത്തോളം ആളുകൾ തിങ്ങിപാർക്കുന്ന തീരപ്രദേശമാണ് കാംച്സ്കി. അഗ്നിപർവതങ്ങളുടെ സാമീപ്യമുള്ള പ്രദേശമായതിനാലാണ് ഭൂചലനത്തിന് കാരണമാവുന്നത്. ആളപായ​മൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടാമത്തെ ഭൂകമ്പത്തെത്തുടർന്ന് റഷ്യയുടെ ദുരന്തനിവാരണ മന്ത്രാലയം സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു, തീരദേശ വാസികളോട് തീരത്ത് നിന്ന് മാറാനാവശ്യപ്പെട്ടു.

ഹവായ് സംസ്ഥാനത്തിനായി പ്രത്യേക സൂനാമി നിരീക്ഷണം പിന്നീട് പിൻവലിച്ചു. 1952 നവംബർ നാലിനാണ് കാംചസ്കിയിൽ 9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നാശനഷ്ടങ്ങളുണ്ടാക്കിയത് അന്ന് ഹവായിയിൽ 9.1 മീറ്റർ (30 അടി) ഉയരമുള്ള തിരമാലകൾ ഉയർ ന്നെങ്കിലും മരണമൊന്നും റിപ്പോർട്ട് ചെയ്തില്ല. 

Tags:    
News Summary - 7.4 magnitude earthq uake strikes off eastern coast of Russia; tsunami warning issued for Pacific coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.