ഖൈബർ പഖ്തൂൻഖ താഴ്വരയിൽ ബോംബിട്ട് പാക് വ്യോമസേന; കുട്ടികളുൾപ്പെടെ 30 മരണം

ഇസ്‍ലാമാബാദ്: വടക്കുപടിഞ്ഞാറൻ മേഖലയിലെ ഖൈബർ പഖ്തൂൻഖ പ്രവിശ്യയിലെ തിറാ താഴ്വരയിൽ ബോംബാക്രമണം നടത്തി പാക് വ്യോമസേന. തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ കൂടുതലും തദ്ദേശവാസികളാണ്. ബോംബാ​ക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ ​രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ കൂടാനാണ് സാധ്യത. കൊല്ലപ്പെട്ടവരിൽ കൂടുതലും കുട്ടികളും സ്‍ത്രീകളുമാണ്.

തെഹ്‍രീകെ താലിബാൻ പാകിസ്താന്റെ(ടി.ടി.പി)ഒളികേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു മേഖലയിൽ പാക് വ്യോമസേനയുടെ ആക്രമണം. എട്ട് തവണ ബോംബാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ജെഎഫ്-17 യുദ്ധവിമാനങ്ങളിൽ നിന്ന് ഉപയോഗിക്കുന്ന എൽഎസ്-6 ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

ആക്രമണത്തിൽ 14 ഭീകരർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. പാക് താലിബാന്റെ പ്രാദേശിക കമാൻഡർമാരാണ് കൊല്ലപ്പെട്ടത്. ഈ ഒളികേന്ദ്രങ്ങളിൽ വെച്ചാണ് ഭീകരർ റോഡരികിൽ സ്ഥാപിക്കുന്ന ബോംബുകൾ നിർമിച്ചിരുന്നത് എന്നാണ് പാക് അധികൃതർ പറയുന്നത്.

സിവിലിയൻമാരെ മനുഷ്യകവചമായും ഇവർ ഉപയോഗിച്ചിരുന്നു. പള്ളികളിലും മറ്റ് ജില്ലകളിലുമാണ് ഇവർ ആയുധങ്ങൾ സൂക്ഷിച്ചിരുന്നത്.

പരിക്കേറ്റ കുട്ടികളുടെയും നാശനഷ്ടങ്ങളുടെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ​പ്രചരിക്കുന്നുണ്ട്. അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന മേഖലയാണ് ഖൈബർ പഖ്തൂൻഖ. ഈ വർഷം ജനുവരിക്കും ആഗസ്റ്റിനും ഇടയിൽ ഇവിടെ 605 ഭീകരാക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 200ലേറെ പേർ കൊല്ലപ്പെടുകയും ചെയ്തു. 

Tags:    
News Summary - 30, including children, killed as Pakistan Air Force bombs Khyber Valley village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.