ന്യൂഡൽഹി: കാനഡയിൽ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അപൂർവ രോഗം 12കാരന് സ്ഥിരീകരിച്ചു. കടും മഞ്ഞ നിറത്തിലുള്ള നാക്കാണ് പ്രധാന ലക്ഷണം. രോഗപ്രതിരോധ ശേഷിക്ക് പുറമെ ചുവന്ന രക്താണുക്കളെയും ഈ രോഗം നശിപ്പിക്കും.
തൊണ്ടവേദന, മൂത്രത്തിലും തൊലിയിലും നിറവ്യത്യാസം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിക്ക് മഞ്ഞപ്പിത്തമാണെന്നായിരുന്നു ഡോക്ടർമാരുടെ ആദ്യ വിലയിരുത്തലെന്നും 'ദ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ' പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
എന്നാൽ, പിന്നീട് കുട്ടിയുടെ നാക്കും കടുംമഞ്ഞ നിറത്തിലാകുകയായിരുന്നു. തുടർന്ന് ഡോക്ടർമാർ കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി. ഇതിൽ അനീമിയ സ്ഥിരീകരിച്ചു. കൂടാതെ എപ്സ്റ്റൈൻ ബാർ വൈറസ് സാന്നിധ്യവും ശരീരത്തിൽ കണ്ടെത്തി. രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട് കുട്ടികളിൽ കാണുന്ന ഒരു വൈറസ് ബാധയാണിത്.
ഇതോടെ കുട്ടിക്ക് കോൾഡ് അഗ്ലൂട്ടിനിൻ രോഗമാണെന്ന് ഡോക്ടർമാർ കണ്ടെത്തി. രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അപൂർവ രോഗമാണിത്. എപ്സ്റ്റൈൻ ബാർ വൈറസ് സാന്നിധ്യവും തണുത്ത കാലാവസ്ഥയുമാണ് കുട്ടിയുടെ ഈ രോഗാവസ്ഥക്ക് കാരണമായതെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ഈ രോഗം അനീമിയക്കും ശരീരത്തിൽ ബിൽറൂബിെൻറ അളവ് കുറയുന്നതുമൂലം മഞ്ഞപ്പിത്തത്തിനും കാരണമാകും.
രക്തം മാറ്റലാണ് ചികിത്സമാർഗം. കൂടാതെ സ്റ്റിറോയിഡുകളും ഉപയോഗിച്ചിരുന്നു. ആഴ്ചകൾ നീണ്ട ചികിത്സക്ക് ശേഷം കുട്ടി സുഖം പ്രാപിച്ചതായും നാക്കിെൻറ മഞ്ഞനിറം കുറഞ്ഞുതുടങ്ങുന്നതായും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.