എഴുത്തുകുത്ത്

മനുഷ്യരെ ഒട്ടാകെ ബന്ധിപ്പിക്കുന്ന ‘ചെയ്ത്താൻപാലം’

മലയാള സാഹിത്യത്തിൽ പല കൃതികളിലും പാലം പ്രമേയമായി വന്നിട്ടുണ്ടെങ്കിലും വയനാട്ടിലെ ചെയ്ത്താൻ പാലത്തെക്കുറിച്ചൊരു കഥ ആദ്യമായാണ് വായിക്കുന്നത് (ലക്കം 1468). ചെയ്ത്താൻ പാലം എന്ന യഥാർഥ സ്ഥലത്തെ പ്രമേയമാക്കി എഴുതിയ കഥയായതുകൊണ്ടുതന്നെ അതിന് പുതുമ ഏറെയാണ്.

ചെയ്ത്താൻപാലത്തോട് ചേർന്നുള്ള ജീവിതം, സംസ്കാരം എന്നിവ കഥയിൽ തുടിച്ചുനിൽക്കുന്നു. എഴുത്ത് സ്വാതന്ത്ര്യം ഇല്ലാതാക്കപ്പെടുമോ എന്ന് ഭയപ്പെടുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഭരണഘടന അനുവദിച്ച സ്വാതന്ത്ര്യമാണ് എഴുത്ത് എന്ന് കഥ ഒരിക്കൽകൂടി ഉറപ്പിക്കുന്നു. വയനാട്ടിലെ മനുഷ്യർ സംസാരിക്കുന്ന കൃത്യമായ ഭാഷാഭേദങ്ങൾ ആഖ്യാനത്തിന്റെ ഭാഗമാകുന്നു. ഇത് കഥക്ക് കൂടുതൽ സ്വാഭാവികത നൽകുന്നു. യഥാർഥ ജീവിതസംഭവങ്ങൾക്കിടയിലേക്ക് നാടോടിക്കഥകളെയും മിത്തുകളെയും അതിഭൗതികമായ കാര്യങ്ങളെയും ഇഴചേർക്കുന്ന രീതി കഥയിലുണ്ട്.

സ്ഥലകാലങ്ങൾ തമ്മിലുള്ള കഥയിൽ അതിർവരമ്പുകൾ മാഞ്ഞുപോകുന്നു. ആത്മകഥാപരമായ ആഖ്യാനമാണ് (Auto-fiction) ‘ചെയ്ത്താൻ പാലം’. എഴുത്തുകാരി തന്നെ കഥയിലെ കഥാപാത്രമായി മാറുന്നതോ, സ്വന്തം ജീവിതാനുഭവങ്ങളെ കഥയുമായി നേർരേഖയിൽ ബന്ധിപ്പിക്കുന്നതോ ആയ രീതിയിലാണ് കഥ വികസിപ്പിച്ചിട്ടുള്ളത്. ഇത് കഥയുമായി കൂടുതൽ ആത്മബന്ധം തോന്നാൻ കാരണമാകുന്നു. കഥക്കുള്ളിൽ കഥ എന്ന രീതിയിൽ നെയ്തെടുത്ത ഇതിലെ കഥാപാത്രങ്ങൾതന്നെ പുറത്തിറങ്ങി എഴുത്തുകാരിയെ വിചാരണചെയ്യുന്നത് കഥയുടെ ആഖ്യാനഭംഗിയാണ്. ചരിത്രം ഉറങ്ങുന്ന ‘ചെയ്ത്താൻ പാലം’: മലയാള സാഹിത്യത്തിൽ പാലം എന്നത് കേവലം ഒരു വഴി മാത്രമല്ല; അത് ഗ്രാമങ്ങളെ തമ്മിലും ഭൂതകാലത്തെയും ഭാവികാലത്തെയും തമ്മിലും അല്ലെങ്കിൽ മനുഷ്യബന്ധങ്ങളെത്തന്നെയും ബന്ധിപ്പിക്കുന്ന ഒരു പ്രതീകമാണ്.

രണ്ട് വ്യക്തികളെയോ കുടുംബങ്ങളെയോ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രതീകമായി പാലം മാറുന്നു. ‘ചെയ്ത്താൻ പാലം’ (Devil's Bridge) എന്ന പേര് നിഗൂഢതയും ഭയവും കലർന്ന ചരിത്രമുറങ്ങുന്ന ഇടങ്ങളെ സൂചിപ്പിക്കാനാണ് ഉപയോഗിക്കാറുള്ളത്. പുഴ കടക്കാൻ ശ്രമിക്കുമ്പോൾ ജീവൻ നഷ്ടപ്പെട്ടവരോ, അല്ലെങ്കിൽ നിർമാണത്തിനിടയിൽ ദുരൂഹതകൾ നടന്നതോ ആയ പാലങ്ങളെയാണ് കഥകളിൽ ഈ പേരിൽ വിശേഷിപ്പിക്കുന്നത്.

ഐതിഹ്യമാല പോലുള്ളവയിൽ രാത്രികാലങ്ങളിൽ ചെകുത്താനോ യക്ഷിയോ കുടിയിരിക്കുന്ന പാലങ്ങളെക്കുറിച്ച് പരാമർശിക്കാറുണ്ട്. വിജനമായ സ്ഥലങ്ങളിലെ പാലങ്ങൾ വഴി പോകുമ്പോൾ ചെകുത്താൻ വഴിതെറ്റിക്കുന്നതായും മറ്റും വിവരിക്കുന്ന നാടോടിക്കഥകൾ ഷീല ടോമി എന്ന എഴുത്തുകാരിയെയും സ്വാധീനിച്ചിട്ടുണ്ട്.

കഥാപരിസരം: ഒരു ഗ്രാമത്തിലെ പഴയതും ജീർണിച്ചതുമായ ഒരു പാലമാണ് ഈ കഥയിലെ കേന്ദ്രബിന്ദു. ആ നാട്ടുകാർ അതിനെ ‘ചെയ്ത്താൻ പാലം’ എന്ന് വിളിക്കുന്നു. ഭയവും നിഗൂഢതയും നിറഞ്ഞ ഒരു അന്തരീക്ഷമാണ് എഴുത്തുകാരി ഇതിൽ സൃഷ്ടിച്ചിരിക്കുന്നത്. പാലം കേവലമൊരു നിർമിതിയല്ല. മറിച്ച്, അത് മനുഷ്യരുടെയുള്ളിലെ ഭയത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും പ്രതീകമാണ്. ആ പാലം കടന്നുപോകാൻ ആളുകൾ ഭയപ്പെടുന്നുണ്ടെങ്കിലും, അത് അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. കഥയിലെ കോടതിമുറി: മലയാള സാഹിത്യത്തിൽ കോടതിമുറി എന്നത് കേവലം നിയമം നടപ്പാക്കുന്ന ഒരിടം മാത്രമല്ല, മറിച്ച് മനുഷ്യജീവിതത്തിലെ സംഘർഷങ്ങളും നീതിയും അനീതിയും ഇടയിലുള്ള പോരാട്ടങ്ങളും അരങ്ങേറുന്ന തീക്ഷ്ണമായ ഒരു പശ്ചാത്തലമാണ്. എഴുത്തും അധികാരവും: സത്യവും അസത്യവും തമ്മിലുള്ള വേർതിരിവ് കോടതിമുറിയിലെ വാദങ്ങളിലൂടെ കഥാകൃത്ത് നാടകീയമായി അവതരിപ്പിക്കുന്നു. ഇരയാക്കപ്പെടുന്ന സ്ത്രീയും അധികാരവും തമ്മിലുള്ള സംഘർഷം കഥയിലുണ്ട്.

ഷീല ടോമിയുടെ എഴുത്തിന്റെ ഏറ്റവും വലിയ പ്രത്യേകത പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അവിഭാജ്യമായ ബന്ധമാണ്. മനുഷ്യർ മാത്രമല്ല, മരങ്ങളും പുഴകളും കാറ്റും മൃഗങ്ങളും അവരുടെ കഥകളിൽ സംസാരിക്കുന്നവരും വികാരങ്ങളുള്ളവരുമാണ്. പ്രകൃതിയെ കേവലം പശ്ചാത്തലമായല്ല, മറിച്ച് കഥയെ മുന്നോട്ടു നയിക്കുന്ന ഒരു ചാലകശക്തിയായിട്ടാണ് അവതരിപ്പിക്കുന്നത്. വയനാടിന്റെ ചരിത്രത്തെയും അവിടത്തെ കുടിയേറ്റ ജീവിതത്തെയും വിവരിക്കുമ്പോൾ അവർ മിത്തുകളെയും ഐതിഹ്യങ്ങളെയും വിദഗ്ധമായി ഉപയോഗിക്കുന്നു. മിത്തും യാഥാർഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്ന ഈ ശൈലി കഥക്ക് ഒരു നിഗൂഢ സൗന്ദര്യം നൽകുന്നു.

കഥയിലെ വിവരണങ്ങൾ വായനക്കാരന്റെ ഇന്ദ്രിയങ്ങളെ സ്വാധീനിക്കുന്നു. വായനക്കാരിലേക്ക് എത്തിക്കുന്ന തരത്തിലുള്ള ബിംബങ്ങൾ (Images) ധാരാളമായി ഉപയോഗിക്കുന്നു. വായനവേളയിൽ ആ സ്ഥലത്ത് നിൽക്കുന്ന ഒരു അനുഭവം ഇത് നൽകുന്നു. ഒരു കഥ പറയുമ്പോഴും അതിനു പിന്നിലെ പരിസ്ഥിതി രാഷ്ട്രീയവും (Eco-politics) കുടിയേറ്റത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്നു. അധികാരം പ്രകൃതിക്കും മനുഷ്യനും മേൽ നടത്തുന്ന കടന്നുകയറ്റങ്ങൾ ആഖ്യാനത്തിൽ സജീവമായി ചർച്ചയാകുന്നു.

വയനാടൻ മലയോര ജീവിതത്തിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതിയെയും മനുഷ്യബന്ധങ്ങളെയും നിഗൂഢതകളെയും എങ്ങനെ എഴുത്തുകാരി ഇഴചേർക്കുന്നു എന്നത് ഈ കഥയിൽ വ്യക്തമാണ്. ഈ കഥയിലെ പാലം പഴയ കാലത്തെ മനുഷ്യരുടെ അതിജീവനത്തിന്റെയും വീഴ്ചകളുടെയും സാക്ഷിയാണ്. വ്യക്തിപരമായ ഓർമകളും (Personal memory) സമൂഹത്തിന്റെ പൊതുവായ ചരിത്രവും (Collective history) ഇവിടെ സമാന്തരമായി സഞ്ചരിക്കുന്നു. ഷീല ടോമിയുടെ ഭാഷ ഈ കഥയിൽ കൂടുതൽ ദൃശ്യാത്മകമാണ്.

പുഴയുടെ ഇരമ്പലും കാറ്റും പാലത്തിന്റെ ഇരുട്ടും വായനക്കാരന് അനുഭവവേദ്യമാകുന്ന തരത്തിലുള്ള പദപ്രയോഗങ്ങളാണ് ഉപയോഗിക്കുന്നത്. കഥയിൽ സ്ത്രീപക്ഷ കാഴ്ചപ്പാടുകളും സ്ത്രീ കഥാപാത്രങ്ങളും പാലം എന്ന ഭൗതിക സാഹചര്യവുമായി ആഴത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. സ്ത്രീ കഥാപാത്രങ്ങളെ സംബന്ധിച്ചിടത്തോളം ഈ പാലം വെറുമൊരു വഴി മാത്രമല്ല, അവരുടെ അതിജീവനത്തിന്റെ അടയാളമാണ്. പുരുഷാധിപത്യപരമായ സാമൂഹികചുറ്റുപാടിലോ അല്ലെങ്കിൽ കാടിന്റെ വന്യതയിലോ ഒറ്റപ്പെട്ടുപോകാതെ, ജീവിതത്തിന്റെ മറുകര തേടിയുള്ള അവരുടെ പ്രയാണത്തിന് ഈ പാലം ഒരു പ്രധാന സാക്ഷിയാകുന്നു. കാടിനും നാടിനും ഇടയിലുള്ള ഒരു സുരക്ഷാകവചമായി സ്ത്രീകൾ ഈ പാലത്തെ കാണുന്നു.

‘ചെയ്ത്താൻ പാലം’ എന്ന പേരുതന്നെ ഒരു തരം അജ്ഞാതമായ ഭയത്തെ സൂചിപ്പിക്കുന്നു. സ്ത്രീകളുടെ ജീവിതത്തിലെ അരക്ഷിതാവസ്ഥയും (Insecurity) അവർ നേരിടുന്ന സാമൂഹികമായ ഭയങ്ങളും ഈ പാലത്തിന്റെ നിഗൂഢതയുമായി ചേർന്നുനിൽക്കുന്നു. പാലത്തിൽ ഉറങ്ങിക്കിടക്കുന്നതായി പറയുന്ന ‘ചെകുത്താൻ’ എന്നത് പലപ്പോഴും സ്ത്രീകൾക്ക് നേരെ ഉയരുന്ന സാമൂഹിക വിപത്തുകളുടെയോ അല്ലെങ്കിൽ അവരുടെ ആന്തരിക സംഘർഷങ്ങളുടെയോ പ്രതീകാത്മകമായ രൂപമായി വ്യാഖ്യാനിക്കാം.

പ്രകൃതിയും സ്ത്രീത്വവും കൂടിച്ചേരുന്ന ഇക്കോ ഫെമിനിസ്റ്റ് തലത്തിൽ നിന്നുകൂടി ഈ കഥയെ വായിക്കാം. ഷീല ടോമിയുടെ പ്രകൃതി കേന്ദ്രീകൃതമായ കാഴ്ചപ്പാടിൽ (Ecofeminist) സ്ത്രീയും പ്രകൃതിയും ഒരേപോലെ ചൂഷണം ചെയ്യപ്പെടുന്നവരാണ്. പുഴയെയും കാടിനെയും മുറിച്ചുകടക്കുന്ന പാലം എങ്ങനെ പ്രകൃതിക്കുമേൽ അധികാരം സ്ഥാപിക്കുന്നുവോ, അതുപോലെ തന്നെ സ്ത്രീ ശരീരത്തിനും മനസ്സിനും മേൽ സമൂഹം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളെ ഈ പാലം പ്രതിനിധാനംചെയ്യുന്നു. പാലം കടക്കുക എന്നത് സ്ത്രീകൾക്ക് തങ്ങളുടെ പരിമിതികളെ മറികടക്കുന്നതിനുള്ള ഒരു വെല്ലുവിളിയാണ്. കൂടാതെ, ചരിത്രത്തിൽ അടയാളപ്പെടുത്താതെ പോയ സ്ത്രീകളുടെ കഥകളും വേദനകളും ആ പാലത്തിൽ ഒളിഞ്ഞിരിക്കുന്നു. കഥയിലെ സ്ത്രീ കഥാപാത്രങ്ങൾ പാലത്തിലൂടെ നടക്കുമ്പോൾ, അത് അവരുടെ സ്വകാര്യമായ വിചാരങ്ങളിലേക്കും ഭൂതകാല സ്മരണകളിലേക്കുമുള്ള ഒരു യാത്രയായി മാറുന്നു.

കുടുംബം, പ്രണയം, മക്കൾ എന്നിവരെ ബന്ധിപ്പിക്കുന്ന കണ്ണിയായും പാലം വരുന്നുണ്ട്. പലപ്പോഴും സ്ത്രീകൾ കുടുംബത്തിനുവേണ്ടി ചെയ്യുന്ന ത്യാഗങ്ങൾ, രണ്ട് കരകളെ ബന്ധിപ്പിക്കാൻ സ്വയം ഉരുകിത്തീരുന്ന പാലത്തിന് സമാനമാണ്. പാലം തകരുമ്പോൾ അല്ലെങ്കിൽ അത് അപകടത്തിലാകുമ്പോൾ സ്ത്രീകളുടെ സുരക്ഷിതബോധംകൂടിയാണ് തകരുന്നത്.

എഴുത്തുകാരി വയനാടൻ പശ്ചാത്തലത്തിൽ സ്ത്രീജീവിതങ്ങളെ അവതരിപ്പിക്കുമ്പോൾ ഈ ‘ചെയ്ത്താൻ പാലം’ സ്ത്രീകളുടെ മനസ്സിന്റെ തന്നെ ഒരു ഭൂപടമായി മാറുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വയനാടൻ ജീവിതത്തിന്റെ വേരുകൾ തേടി യാത്രചെയ്യുന്ന എഴുത്തുകാരിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.

ഡോ. അഞ്ജലി എ (ഫേസ്ബുക്ക്)

ലിയോ ടോൾസ്റ്റോയിയുടെ അന്ത്യഘട്ടത്തിലെ സ്പന്ദനങ്ങൾ

പി.എം. ഷുക്കൂർ എഴുതിയ, വിഖ്യാതനായ ലിയോ ടോൾസ്റ്റോയിയുടെ ‘അന്ത്യഘട്ടത്തിലെ’ സ്പന്ദനങ്ങളെ അടയാളപ്പെടുത്തുന്ന ലേഖനം ‘അസ്റ്റാപോവൊയിലെ ചിരപരിചിതരായ രണ്ട് അപരിചിതർ’ (ലക്കം 1468) ശ്രദ്ധേയമായി. 82കാരനായ ടോൾസ്റ്റോയ് ഗുരുതര രോഗബാധിതനായി റഷ്യയിലെ ഒരു കുഗ്രാമമായ അസ്റ്റാപോവൊയിലെ റെയിൽവേ നിലയത്തിൽ കഴിയുന്നു. ഇന്നും, ആ റെയിൽ നിലയത്തിലെ തിരക്കുകൾ തുടരുന്നത് ഏതോ വിദൂര യാത്രക്കൊരുങ്ങുന്ന യാത്രികരുടെ താവളം എന്ന നിലക്കല്ലെന്നും, മഹാപ്രതിഭയുടെ അന്ത്യനിശ്വാസങ്ങൾ പതിഞ്ഞ ചുവരുകളെ അറിയുക എന്നതിനായി അവിടെയെത്തിപ്പെടുന്നവരുടെ ബാഹുല്യംമൂലമാണെന്നും കഴിഞ്ഞ മാസങ്ങളിലൊന്നിൽ അവിടം സന്ദർശിച്ച ലേഖകൻ പറഞ്ഞുവെക്കുന്നു.

അത്രമേൽ ലോകത്തെ സ്വാധീനിച്ച വ്യക്തിത്വം! എന്തിനേറെ മഹാത്മാഗാന്ധി തന്നെ തന്റെ ആത്മീയ ഗുരുവായി കണക്കാക്കപ്പെടുന്ന എഴുത്തുകാരനാണല്ലോ ലിയോ ടോൾസ്റ്റോയ്. ടോൾസ്റ്റോയിയുടെ ‘ദി കിങ്ഡം ഓഫ് ഗോഡ് ഈസ് വിത്തിൻ യു’ (The Kingdom of God is Within You) എന്ന പുസ്തകം ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിലും സത്യഗ്രഹത്തിലും വലിയ സ്വാധീനം ചെലുത്തിയതായി അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ആശയപരമായ ഈ ബന്ധം 1909-10 കാലഘട്ടത്തിൽ ഇരുവരും തമ്മിലുള്ള കത്തുകളിലൂടെ തുടർന്നിരുന്നു. ജീവിതമെന്ന പ്രഹേളികക്ക് അർഥം തേടിയുള്ള അന്വേഷണം ടോൾസ്റ്റോയിയുടെ രചനകളിൽ പ്രകടമാണ്.

ലേഖനത്തിൽ എഴുത്തുകാരൻ ടോൾസ്റ്റോയിയുടെ ഭാര്യ സോഫിയയുടെ ആത്മസംഘർഷങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത്രയുംനാൾ പ്രണയിച്ചും കലഹിച്ചും ജീവിച്ച സോഫിയ, ഉപേക്ഷിക്കപ്പെട്ടവളെങ്കിലും ഭാര്യയായിരുന്നല്ലോ. ഭർത്താവിന്റെ പേരിൽ ലോകം മുഴുവൻ അവഹേളിച്ചിട്ടും തിക്കിത്തിരക്കി ആൾക്കൂട്ടത്തിനിടയിലൂടെ അവൾ അയാളെ കാണാനാഗ്രഹിച്ചു, അതിനായി ശ്രമിച്ചു. ആൾക്കൂട്ട ബഹളങ്ങൾക്കു നടുവിൽ ഒരു കറുത്ത പൊട്ടുപോലെ സോഫിയ നിന്നു. ഭർത്താവിലേക്ക് തന്റെ ലോകവും ജീവിതവും ചുരുക്കിയെടുത്ത സ്നേഹബന്ധമാണ് അവരെ അവസാന മണിക്കൂറുകളിൽ ഭർത്താവിനെ ശുശ്രൂഷിക്കാനായി എത്തിച്ചത്.

പ്രശസ്തരായ പലരുടെയും പോലെ വിധി വേർപെടുത്തിയ ഭാര്യമാരുടെ ഇത്തരം രംഗങ്ങൾ ലോകത്തിന് പുതുതല്ല. തീർത്തും അപരിചിതവും ഭീതിദവുമായ ഒരിടത്ത് എത്തിപ്പെട്ടതുപോലെ സോഫിയ ശ്വാസമടക്കി നിന്നു. ആയിരക്കണക്കിന് കർഷകർ പ്രാർഥനാ നിരതരായി നനവുറ്റ കണ്ണുകളോടെ നിൽക്കുന്ന കാഴ്ച സോഫിയയിൽ പ്രത്യേകിച്ചൊരു വികാരവും സൃഷ്ടിച്ചില്ല. ആൾക്കൂട്ടത്തിൽ തനിച്ചായിരുന്നു അവർ. ഭർത്താവായ ടോൾസ്റ്റോയിയിൽനിന്ന് അകന്നുപോകാൻ കാരണങ്ങൾ ഏറെയുണ്ടായിരുന്നു സോഫിയക്ക്. അതിലൊന്ന് ടോൾസ്റ്റോയ് തന്റെ ഭർത്താവാണ്, തന്റെമാത്രം ഭർത്താവ് എന്ന അധീനബോധം (possessiveness). ഒരു സാഹിത്യ കാമിനി എന്ന നിലയിൽ ടോൾസ്റ്റോയിയോടൊത്ത് കഴിഞ്ഞിട്ടും അവർക്ക് ഒരു വെറും ഭാര്യ എന്ന പദവിക്കപ്പുറത്തേക്ക് കടക്കാനായിരുന്നില്ലെന്ന് നിരീക്ഷകർ സമ്മതിക്കും.

1910ലെ ഒരു തണുത്തു വിറച്ച അർധരാത്രിയിൽ മകൾ സാഷയുടെ അനുവാദത്തോടെ, തന്റെ സഹചാരിയെയും കൂട്ടി മൈലുകൾക്കപ്പുറത്തേക്ക് തീവണ്ടി കയറിയതിന്റെ അവ്യക്തമായ കാരണങ്ങൾ ഇന്നും തേടുന്ന അന്വേഷികളുണ്ട്. ഒരു വശത്ത് ടോൾസ്റ്റോയിയുടെ ദുർനടപ്പ്, അതുമല്ലെങ്കിൽ, സർവതിന്റെയും പങ്കുപറ്റി പിന്നീട് അഹന്തയുള്ള ഒരു ഭാര്യയുടെ കുറ്റമെന്ന ഒരു ക്ലീഷേ ചിന്ത ! എന്തുമാവാം.

ഏതായാലും ലേഖകൻ എന്ന ടോൾസ്റ്റോയ് ഗവേഷകൻ നിലയുറപ്പിക്കുന്നത് ഇതിനു രണ്ടിനുമിടയിലാണ്. ഒന്ന് അനിതര സാധാരണമായ, വിജ്ഞാനത്തിന്റെ സർവമേഖലകളുടെയും ഉള്ളറിഞ്ഞ് പ്രശസ്തിയും പൊരുളുമാർജിച്ച ഒരു ഇന്റലെക്ടിന് ഇങ്ങനെയേ പരിണമിക്കാനാകൂ എന്നത്! സോഫിയ എന്ന ഭാര്യ സ്നേഹനിധിയും പ്രണയപരവശയുമായിരിക്കുമ്പോഴും ഭർത്താവിനോളം പോന്ന സർഗപ്രതിഭയുമായിരുന്നു. ഇവക്ക് രണ്ടിനുമിടയിലെ സ്വാഭാവിക ഘർഷണ വിഘർഷണങ്ങളുടെ പരിസമാപ്തി ഇങ്ങനെയല്ലെങ്കിൽ പിന്നെയെങ്ങനെ? ലേഖകൻ പി.എം. ഷുക്കൂറിൽനിന്ന് വായനക്കാർക്ക് ടോൾസ്റ്റോയിയുടെ ജീവിതാഴങ്ങളിൽനിന്ന് ഇനിയുമേറെ പ്രതീക്ഷിക്കാമെന്നുതന്നെ കരുതുന്നു.

നസീർ അലിയാർ, മൂവാറ്റുപുഴ

Tags:    
News Summary - letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.