പാക് ഹൈകമീഷന്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നാലു ഭീകരരെ വധിച്ചതിനു പിന്നാലെ പാകിസ്താന്‍ ഹൈകമീഷന്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഇന്ത്യ. പാക് അതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്ക് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കരുതെന്ന ആവശ്യം ഇന്ത്യ ആവര്‍ത്തിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ഭീകരര്‍ക്കും ഭീകര സംഘടനകള്‍ക്കും പിന്തുണ നല്‍കുന്ന പാകിസ്താന്റെ നടപടിക്കെതിരെ ഇന്ത്യ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഭീകരവാദത്തിനെതിരായ അന്താരാഷ്ട്ര നടപടികളെക്കുറിച്ചും ഉഭയകക്ഷി ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഇന്ത്യ ഹൈകമീഷന്‍ ഉദ്യോഗസ്ഥരെ ഓര്‍പ്പെടുത്തുകയും ചെയ്തു.

ജമ്മു കശ്മീരിലെ നഗ്രോതയില്‍ വ്യാഴാഴ്ചയാണ് മൂന്നു മണിക്കൂര്‍ നീണ്ട പോരാട്ടത്തിലൂടെ നാലു ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചത്. സ്പഷല്‍ ഓപറേഷന്‍സ് ഗ്രൂപ്പിലെ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 11 എ.കെ 47 തോക്കുകള്‍, മൂന്ന് പിസ്റ്റളുകള്‍, 29 ഗ്രനേഡുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ പിടിച്ചെടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.