ദോഹ: സൗരയൂഥത്തിനപ്പുറത്തുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നതിനും ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണങ്ങൾക്ക് കൂടുതൽ സജ്ജമാകുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഖത്തർ എക്സോപ്ലാനറ്റ് സർവേ ആറാമത് ഗ്രഹത്തെ കൂടി കണ്ടെത്തി. ഖത്തർ നാഷണൽ റിസർച്ച് ഫണ്ടിെൻറയും ഖത്തർ ഫൗണ്ടേഷെൻറയും ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റിയുടെയും ഗവേഷണ പദ്ധതിയാണ് ഖത്തർ എക്സോപ്ലാനറ്റ് സർവേ. പുതിയ ഗ്രഹത്തിന് ഖത്തർ 6ബി എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പുതിയ കണ്ടെത്തൽ സംബന്ധിച്ച് ഗോളശാസ്ത്ര വിഭാഗത്തിലെ ലോകത്തിലെ പ്രധാന പ്രസിദ്ധീകരണമായ ഇൻറർനാഷണൽ ആസ്േട്രാണമിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ന്യൂ മെക്സിക്കോയി(അമേരിക്ക)ലും കാനറി ദ്വീപുകളി(സ്പെയിൻ)ലും ഉറുംഖിയി(ചൈന)ലും സ്ഥാപിച്ച പ്രത്യേക ഗോള ശാസ്ത്ര സംവിധാനങ്ങൾ വഴിയാണ് സൂര്യനല്ലാതെ മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തെ(എക്സോപ്ലാനറ്റ്) കണ്ടെത്തിയതെന്ന് ഖീരി എക്സിക്യൂട്ടിവ് ഡയറക്ടർ ജോ. ഖാലിദ് അൽ സുബൈഇ പറഞ്ഞു. രാജ്യത്തിെൻറ ആറാമത് കണ്ടെത്തലിന് വിശേഷിപ്പിച്ചാണ് ഖത്തർ 6ബിയെന്ന് ഗ്രഹത്തിന് നാമകരണം ചെയ്തതെന്നും സുബൈഇ വ്യക്തമാക്കി.
ഖത്തർ 6ബിയുടെ ഒരു വർഷമെന്നത് കേവലം മൂന്നര ദിവസം മാത്രമാണ് എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഭൂമിക്ക് ഇതിനായി 365 ദിവസവും വ്യാഴത്തിന് 12 വർഷവും എടുക്കുന്നുണ്ട്. സൂര്യനിൽ നിന്നും 330 പ്രകാശവർഷം അകലെയാണ് പുതിയ ഗ്രഹം നിലകൊള്ളുന്നത്. ഒരു പ്രകാശ വർഷം എന്നത് 10 ട്രില്യൻ കിലോമീറ്ററാണ്. ഗ്രഹത്തിെൻറ അന്തരീക്ഷ താപനില 1300 ഡിഗ്രി സെൽഷ്യസ് വരെ വർധിക്കുമെന്നും ക്യൂ.ഇ.എസ് ഗവേഷകർ പറയുന്നു.ഭൂമിയിൽ നിലയുറപ്പിച്ചിട്ടുള്ള അത്യാധുനിക ടെലെസ്കോപ്പുകൾ ഉപയോഗിച്ച് എക്സോപ്ലാനറ്റുകളെ കണ്ടെത്തുന്നതിനുള്ള 30 സംഘടനകളിൽ ഖത്തർ എക്സോപ്ലാനറ്റ് സർവേ അഞ്ചാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.