ജിസാറ്റ് 6എയുമായുള്ള ബന്ധം നഷ്ടമായെന്ന് െഎ.എസ്.ആർ.ഒ

ന്യൂഡൽഹി: വ്യാഴാഴ്ച  വിക്ഷേപിച്ച വാർത്ത വിനിമയ ഉപഗ്രഹം ജിസാറ്റ് 6എയുമായുള്ള ബന്ധം നഷ്ടമായെന്ന് െഎ.എസ്.ആർ.ഒ. നേരത്തെ ഉപഗ്രഹത്തിെൻറ നിലവിലെ സ്ഥിതി സംബന്ധിച്ച് െഎ.എസ്.ആർ.ഒ വിവരങ്ങളൊന്നും പുറത്ത് വിടാത്തത് അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടമായ വിവരം െഎ.എസ്.ആർ.ഒ വാർത്താ കുറിപ്പിലുടെ അറിയിച്ചത്. നേരത്തെ 48 മണിക്കുറിന് മുമ്പാണ് അവസാനമായി െഎ.എസ്.ആർ.ഒ ഉപഗ്രഹത്തെ സംബന്ധിച്ചുള്ള വാർത്താ കുറിപ്പ് പുറത്തിറക്കിയത്. ഉപഗ്രഹവുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ഐ.എസ്.ആർ.ഒ വാർത്തക്കുറിപ്പിൽ അറിയിച്ചു. 

വിക്ഷേപിച്ച് 17 മിനിട്ടിനുള്ളിൽ 35,975 കിലോമീറ്റർ അകലെയുള്ള താൽകാലിക ഭ്രമണപഥത്തിലാണ് ജി.എസ്‍.എല്‍.വി മാര്‍ക് 2 ഉപഗ്രഹത്തെ എത്തിച്ചത്. തുടർന്ന് ഉപഗ്രഹത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്ന ഭൂമിയിലെ കൺട്രോൾ റൂം ദിശ മാറ്റാൻ ഉപയോഗിക്കുന്ന ചെറിയ റോക്കറ്റുകൾ ജ്വലിപ്പിച്ച് ഉപഗ്രഹത്തെ 36,000 കിലോമീറ്റർ അകലെയുള്ള അന്തിമ ഭ്രമണപഥത്തിൽ എത്തിക്കാനാണ് ശ്രമിച്ചത്. 

ആദ്യത്തെ ഭ്രമണപഥം ഉയർത്തിൽ വിജയകരമായിരുന്നു. എന്നാൽ രണ്ടാമത്തെ ശ്രമത്തിന് ശേഷമാണ് ഉപഗ്രഹവും കംട്രോൾ റൂമും തമ്മിലുള്ള ബന്ധം നഷ്ടമായത്. ഉപഗ്രഹത്തിന് ചില അപ്രതീക്ഷിത പ്രശ്നങ്ങളുണ്ടായതായും ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ െഎ.എസ്.ആർ.ഒ നടത്തുന്നതായുള്ള വാർത്തകൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ത്യ വിക്ഷേപിച്ച ഏറ്റവും പുതിയ വാർത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 6 എ. വാർത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ വിക്ഷേപിച്ച രണ്ടാമത്തെ എസ് ബാൻഡ് ഉപഗ്രഹമാണ് ജിസാറ്റ് 6എ. 270 കോടി നിർമാണ ചെലവുള്ള ജിസാറ്റ് 6 എ സൈനിക ആവശ്യങ്ങൾ കൂടി മുൻനിർത്തിയാണ് നിർമിച്ചത്.
 

Tags:    
News Summary - ISRO's Communications Satellite GSAT-6A Suffers Setback In Space: Sources-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.