ബംഗളൂരു: മൊബൈൽഫോണിലും ടെലിവിഷനിലും സ്ട്രീമിങ് വിഡിയോയിലും എംപെഗ് 1, 2, 4 സാേങ്കതികവിദ്യകളിലൂടെ ഡിജിറ്റൽ വിപ്ലവം സാധ്യമാക്കിയ ഡോ. അരുൺ നത്രാവലിക്ക് 2017ലെ മാർക്കോണി അവാർഡ്. വിവര-സാേങ്കതികവിദ്യ സാമൂഹിക വികസനത്തിനായി പ്രയോജനപ്പെടുത്തുന്ന ശാസ്ത്രജ്ഞർക്ക് ലോകതലത്തിൽ നൽകുന്നതാണ് അവാർഡ്. ടി.വി സാേങ്കതിക വിദഗ്ധനായ ഡോ. അരുൺ എച്ച്.ഡി.ടി.വിയുടെ പിതാവ് എന്നാണറിയപ്പെടുന്നത്.
വിഖ്യാത ശാസ്ത്രജ്ഞൻ മാർക്കോണിയുടെ പേരിലുള്ള പുരസ്കാരത്തിൽ 65 ലക്ഷം രൂപ സമ്മാനമായി ൈകമാറും. ബെൽ ലാബ്സിെൻറ (ഇപ്പോൾ നോക്കിയ ബെൽ ലാബ്സ്) മുൻ പ്രസിഡൻറായ അദ്ദേഹം കേന്ദ്ര സർക്കാറിെൻറ ടെലികമ്യൂണിക്കേഷൻ രംഗത്തെ ആഗോള ഉപദേശകരിലൊരാളാണ്. യു.എസ് ആസ്ഥാനമായ മാർക്കോണി സൊസൈറ്റി ഏർപ്പെടുത്തിയതാണ് അവാർഡ്. ന്യൂജഴ്സിയിൽ ആഗസ്റ്റ് മൂന്നിന് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
ഉത്തര കന്നട ജില്ലയിലെ അൻകോള സ്വദേശിയായ ഡോ. അരുൺ ഇൗ അവാർഡ് കരസ്ഥമാക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ്. 1980ൽ മുൻ യു.ജി.സി ചെയർമാൻ പ്രഫ. യാഷ് പാൽ, 2014ൽ സ്റ്റാൻഫോഡ് സർവകലാശാല പ്രഫ. ഡോ. ആരോഗ്യസ്വാമി പോൾരാജ് എന്നിവരാണ് മുമ്പ് മാർക്കോണി അവാർഡ് നേടിയവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.