ബെയ്ജിങ്: ബഹിരാകാശ ഗവേഷണ രംഗത്ത് ആധിപത്യമുറപ്പിക്കാനുള്ള കുതിപ്പിൽ നിർണായ ക നേട്ടവുമായി ചൈന. ചരിത്രത്തിൽ ആദ്യമായി ചന്ദ്രെൻറ മറുവശത്ത് പര്യവേക്ഷണ വാഹനമി റക്കിയതായി ചൈന അവകാശപ്പെട്ടു. ചാങ്-4 പേടകമാണ് വ്യാഴാഴ്ച രാവിലെ ചൈനീസ് സമയം 10.26ന് ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ എയ്ത്കെൻ ബേസിനിൽ ഇറങ്ങിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതികളിൽ ഒന്നാണ് ചാങ്-4. കാമറകൾ, ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ, സ്പെക്ട്രോമീറ്റർ പോലുള്ള ഉപകരണങ്ങൾ പേടകത്തിലുണ്ട്.
ഗുരുത്വാകർഷണം കുറഞ്ഞ അന്തരീക്ഷത്തിൽ സസ്യങ്ങൾ വളരുമോ ജലവും മറ്റ് വിഭവങ്ങളും ഉണ്ടോ എന്നിവയുൾപ്പെടെ പരിശോധിക്കുകയാണ് ജോലി. ഡിസംബർ എട്ടിന് സിച്വാനിലെ ഷിചാങ് സാറ്റലൈറ്റ് ലോഞ്ച് സെൻററിൽനിന്നാണ് ചാങ്-4 വിക്ഷേപിച്ചത്. 12ന് പേടകം ചന്ദ്രെൻറ ഭ്രമണപഥത്തിലെത്തി. പേടകം ഇറക്കിയതു സംബന്ധിച്ച് ആദ്യം ആശയക്കുഴപ്പം നിലനിന്നിരുന്നു. പേടകം വിജയകരമായി ഇറക്കിയെന്ന ട്വീറ്റുകൾ സർക്കാർ ഉടമസ്ഥതയിലുള്ള സി.ജി.ടി.എൻ ചാനലും ചൈന ഡെയ്ലിയും നീക്കം ചെയ്തിരുന്നു. പിന്നീട് ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
സോവിയറ്റ് യൂനിയനും യു.എസിനും ശേഷം 2013ൽ ൈചെനയും പേടകം ചന്ദ്രനിലിറക്കിയിരുന്നു. എന്നാൽ, ആദ്യമായാണ് ഭൂമിയിൽനിന്നു കാണുന്ന ചന്ദ്രെൻറ മറുവശത്ത് ഒരു പേടകം ഇറക്കുന്നത്. 1972ൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള നാസയുടെ അപ്പോളോ 17 ദൗത്യത്തിനുശേഷം കാര്യമായ പരീക്ഷണങ്ങൾ നടന്നിരുന്നില്ല.
ഇരുണ്ട ചന്ദ്രൻ
ചന്ദ്രെൻറയും ഭൂമിയുടെയും ഭ്രമണ സമയത്തിലെ വ്യത്യാസം കാരണം ഒരിക്കലും ഭൂമിക്ക് അഭിമുഖമായി വരാത്ത ഭാഗങ്ങൾ ചന്ദ്രനിലുണ്ട്. ഇരുണ്ട ചന്ദ്രൻ എന്നാണ് ആ ഭാഗം അറിയപ്പെടുന്നത്. ഭൂമി ഒറ്റത്തവണ ഭ്രമണം ചെയ്യാൻ 24 ദിവസമെടുക്കും. ചന്ദ്രനിത് 27.3 ദിവസം വേണം. ഇൗ വ്യത്യാസം കാരണമാണ് ചന്ദ്രനിലെ ഒരുവശം ഭൂമിയിൽനിന്ന് കാണാൻ കഴിയാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.