ഈ വർഷം ചന്ദ്രന്റെ ഭ്രമണപഥം പേടകങ്ങളാൽ നിറയും. പല രാജ്യങ്ങളും ഇതിനോടകംതന്നെ നിരവധി ചാന്ദ്രപദ്ധതികൾ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു.
അക്കൂട്ടത്തിൽ ഏറ്റവും വ്യത്യസ്തമായൊരു ചാന്ദ്രയാത്രക്കാണ് ഇന്ന് തുടക്കമാകുന്നത്. ഒരൊറ്റ വിക്ഷേപണത്തിൽ രണ്ട് വ്യത്യസ്ത രാജ്യങ്ങളുടെ പേടകങ്ങളാണ് ചന്ദ്രനിലേക്ക് കുതിക്കുക. സ്പേസ് എക്സിന്റെ ഫാൽക്കൺ -9 റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് കുതിച്ചുയരുമ്പോൾ അതിൽ ഘടിപ്പിച്ചിരിക്കുന്നത് നാസയുടെയും ജപ്പാന്റെയും ചാന്ദ്രവാഹനങ്ങളാണ്.
ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽതന്നെ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പരീക്ഷണം. നാസക്കുവേണ്ടി അമേരിക്കയിലെ സ്വകാര്യ കമ്പനിയായ ഫെയർ ഫ്ലൈ വികസിപ്പിച്ച ബ്ലൂ ഗോസ്റ്റ്, ജപ്പാനിലെ ഐ സ്പേസിന്റെ ചാന്ദ്രവാഹനമായ ഹകുതോ-ആർ എന്നിവയാണ് ഇന്ന് ചന്ദ്രനിലേക്ക് കുതിക്കുന്നത്. വിക്ഷേപണത്തിന് നേതൃത്വം നൽകുന്നത് നാസയാണെങ്കിലും റോക്കറ്റും വാഹനങ്ങളുമെല്ലാം സ്വകാര്യ കമ്പനികളുടേതാണെന്ന പ്രത്യേകതയും ഈ യാത്രക്കുണ്ട്. ബ്ലൂ ഗോസ്റ്റ് മാർച്ചിൽ ചന്ദ്രനിലിറങ്ങും.
ചന്ദ്രോപരിതലം കുഴിക്കുന്നതടക്കമുള്ള പരീക്ഷണങ്ങളായിരിക്കും ഈ വാഹനം നിർവഹിക്കുക. ഹകുതോയും ഒരു ചാന്ദ്രവാഹനം ചന്ദ്രന്റെ ഉപരിതലത്തിൽ ഇറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.