സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ട്രെന്‍റുകൾക്കൊപ്പമാണ് എല്ലാവരും. അതിലിപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് നാനോ ബനാന ട്രെന്‍റ്. എ.ഐ ഉപയോഗിച്ചു കൊണ്ട് ചെയ്യുന്ന റിയലസ്റ്റിക് ഫിഗറൈൻ ഇമേജുകളാണ് നാനോ ബനാന ട്രെന്‍റ് വഴി നിർമിക്കുന്നത്. ഗൂഗിളിന്‍റെ കണക്കനുസരിച്ച് അൻപതിനായിരത്തിലധികം ആളുകൾ നാനോ ബനാന എ.ഐ ഫിഗറൈൻ തിരഞ്ഞ് ഗൂഗിളിലെത്തിയത്. ഗൂഗിൾ ട്രെന്‍റിങ്ങിൽ നാലാം സ്ഥാനത്താണ് നാനോ ബനാന.
ഗൂഗിളിന്‍റെ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ടൂളിനെയാണ് നാനോ ബനാന എന്ന് വിളിക്കുന്നത്. ഇതുപയോഗിച്ച് നിങ്ങളുടെ കയ്യിലുള്ള ഏത് ഇമേജിന്‍റെയും ത്രീഡി ഫിഗറുകൾ അനായാസം നിർമിക്കാൻ സാധിക്കും. ഏതൊരു ഇമേജിനെയും റിയലസ്റ്റിക് ത്രീഡി മോഡലാക്കി മാറ്റാൻ ഈ ടൂൾ കൊണ്ട് സാധിക്കും.
ഗൂഗിൾ ജെമിനി ഡൗൺലോഡ് ചെയ്ത് ആപ്പിൽ പ്രവേശിക്കുക. ശേഷം ആഡ് ഐക്കണിൽ(+) ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫോട്ടോ അപ്ലോഡ് ചെയ്യുക. ഫോട്ടോയ്ക്കൊപ്പം കൃത്യമായ പ്രോംപ്റ്റും കൊടുത്താൽ ട്രെന്‍റിനൊപ്പം നിങ്ങൾക്കും തിളങ്ങാം. തികച്ചും സൗജന്യവും ലളിതവുമായ പ്രകൃയയുമായതിനാൽ ആർക്കും കൃയേറ്റ് ചെയ്യാവുന്നതാണ്. ജെമിനി ത്രിഡി ഫിഗറൈൻ ഇമേജ് നിർമിക്കാൻ താഴെ പറയുന്ന രീതിയിലുള്ള പ്രോംപ്റ്റ് പരീക്ഷിക്കാവുന്നതാണ്.
Create a 1/6 scale commercialized figurine of the character in the picture, in a realistic style, in a real environment. The figurine is placed on a computer desk. The figurine has a round transparent acrylic base, with no text on the base. The content on the computer screen is the ZBrush modeling process of this figurine. Next to the computer screen is a toy packaging box designed in a style reminiscent of high-quality collectible figures, printed with the original artwork. The packaging features two-dimensional flat illustrations.
ചാറ്റ് ജിപിടിയുടെ ഗിബ്ലി ഇമേജ് ട്രെന്‍റിനു ശേഷം മറ്റൊരു തരംഗമായിരിക്കുകയാണ് ജെമിനിയുടെ നാനോ ബനാന റിയലസ്റ്റിക് ഫിഗറൈൻ ഇമേജുകൾ. ഇതിനകം 200 ദശലക്ഷത്തിലധികം ഇമേജുകൾ എഡിറ്റ് ചെയ്തു കഴിഞ്ഞു. ഇൻസ്റ്രഗ്രാം പോലെയുള്ള സമൂഹ മാധ്യമങ്ങളിലെല്ലാം ഇപ്പോൾ നാനോ ബനാന ഇമേജുകളാണ് ട്രെന്‍റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.