മലിനീകരണം കുറയുമെന്ന വാദം തള്ളി; ഫോണിനൊപ്പം ചാർജർ നൽകണമെന്ന് ആപ്പിളിനോട് കോടതി

സാവോ പോളോ: ഐഫോണിനൊപ്പം ബ്രസീലിൽ ചാർജർ നൽകാൻ നിർബന്ധിതരായി ടെക് ഭീമൻ ആപ്പിൾ. ഫ്രാൻസിന് പിന്നാലെ ബ്രസീലിലും ആപ്പിൾ ചാർജർ നൽകണം.

പുതിയ ഫോണുകളായ ഐഫോൺ 12, ഐഫോൺ 11, ഐഫോൺ XR എന്നിവക്കൊപ്പമാണ് ഇനി കേബിളിനൊപ്പം പവർ അഡാപ്ടർ കൂടി നൽകേണ്ടത്. സാവോ പോളോയിലെ കോടതിയിൽ നിന്നാണ് നിർണായക ഉത്തരവ്. ചാർജർ നൽകാതിരിക്കുന്നത് മലിനീകരണം കുറക്കുമെന്നാണ് ആപ്പിൾ വിശദീകരിച്ചത്. എന്നാൽ, ഇത് തൃപ്തികരമായ വിശദീകരണമല്ലെന്ന് കോടതി നിരീക്ഷിച്ചു. ചാർജർ ഫോണിൻെറ ഏറ്റവും പ്രധാനപ്പെട്ട ആക്സസറിയാണെന്നും കോടതി വ്യക്തമാക്കി.

തേർഡ് പാർട്ടി ചാർജറുകളുടെ സുരക്ഷയിലും കോടതി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറക്കിയ ഐഫോൺ 12 സീരിസിൽ നിന്ന് ആപ്പിൾ ചാർജർ ഒഴിവാക്കിയിരുന്നു. ഇതിന് പുറമേ ഐഫോൺ 11 ഉൾപ്പടെയുള്ള ഫോണുകളിൽ നിന്നും ചാർജർ എടുത്ത് മാറ്റിയിരുന്നു.

Tags:    
News Summary - Apple forced to include charger in iPhone box in Brazil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.