മിഡ്റേഞ്ച് വിപണി കീഴടക്കാൻ റിയൽമി 2 പ്രോ എത്തി

കാത്തിരിപ്പ് വെറുതെയായില്ല. ഞെട്ടിപ്പിക്കുന്ന ഫീച്ചറുകളുമായി റിയൽ മി 2 പ്രോ എത്തി. വമ്പൻ വിജയമായ റിയൽമി 1 റിയൽമി 2 എന്നീ ബജറ്റ് ഫോണുകളുടെ സക്സസറായാണ് റിയൽമി 2 പ്രോ അവതരിപ്പിച്ചിരിക്കുന്നത്. 15000 രൂപക്ക് താഴെ സ്നാപ്ഡ്രാഗൺ 660 പ്രൊസസറും ഡ്യൂഡ്രോപ് നോച്ചും ലഭ്യമാക്കുന്ന ആദ്യത്തെ സ്മാർട്ഫോൺ ബ്രാൻറായി മാറിയിരിക്കുകയാണ് റിയൽമി.

മൂന്ന് പ്രധാന വേരിയൻറുകളിലാണ് റിയൽമി 2 പ്രോ ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 4+64 ജിബി, 6+64 ജീബി, 8+128 ജീബി. മൂന്ന് മോഡലുകൾക്കും യഥാക്രമം 13990, 15990, 17990 എന്നിങ്ങനെയാണ് വില. മെമ്മറി കാർഡ് പ്രത്യേകം ഇടാനുള്ള സ്ലോട്ടുമുണ്ട്.

16+2 ഇരട്ട പിൻകാമറയും 16 മെഗാപിക്സൽ മുൻകാമറയും നൽകിയിട്ടുണ്ട്. 6.3 ഇഞ്ചുള്ള ഡ്യൂഡ്രോപ്പ് നോച്ച് സ്ക്രീനാണ് മറ്റൊരു പ്രധാന പ്രത്യേകത. 2340x1080 പിക്സൽ റെസൊല്യൂഷനുള്ള ഫുൾ എച്ച് ഡി ഡിസ്പ്ലേ ഇതേ വിലയിലുള്ള മറ്റ് ഫോണുകളേക്കാൾ ഒരു പടി മുന്നിലുള്ളതാണ്. ഗൊറില്ല ഗ്ലാസ് 3യുടെ സംരക്ഷണവും കൂടെയുണ്ട്.


സ്നാപ്ഡ്രാഗൺ 660 ഒക്ടാ കോർ പ്രൊസസറിെൻറ കൂടെ അഡ്രിനോ 512 ജിപിയു കൂടെ ചേരുേമ്പാൾ ഗെയിമിങ്ങും മൾട്ടി ടാസ്കിങ്ങും കൂടുതൽ മികവുറ്റതാകും. 15000ന് താഴെയുള്ള മോഡലുകൾക്കെല്ലാം പരമാവധി സ്നാപ്ഡ്രാഗൺ 636 പ്രൊസസറുകൾ മാത്രം നൽകിവരുന്ന ഷവോമി, നോകിയ, പോലുള്ള കമ്പനികൾക്കും അതേ നിലവാരത്തിലുള്ള കിരിൻ പ്രൊസസറുകൾ നൽകുന്ന ഹുആവേക്കും വൻ തിരിച്ചടിയാണ് റിയൽമി പുതിയ മോഡലിലൂടെ നൽകിയിരിക്കുന്നത്. സാംസങ്ങാകെട്ട അവരുടെ 20000 രൂപക്ക് മുകളിലുള്ള ഫോണുകളിലാണ് സ്നാപ് ഡ്രാഗൺ 660 പ്രൊസസറുകൾ നൽകുന്നത്.

ആൻഡ്രോയ്ഡ് 8.1 ഒാറിയോ അടങ്ങിയ കളർ ഒഎസ് 5.2 ആണ് ഒാപറേറ്റിങ് സിസ്റ്റം. ആൻഡ്രോയ്ഡ് 9.0 പൈ കമ്പനി വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഇരുസിമ്മുകളിലും 4G േവാൾട്ടി സംവിധാനം, 5ബാൻറ് വൈൈഫ, 3500 എം.എ.എച്ച് ബാറ്ററി എന്നീ വിശേഷങ്ങളും ഫോണിന് വിപണിയിൽ മുൻതൂക്കം നൽകും. ഒക്ടോബർ 12 മുതൽ ഫ്ലിപ്കാർട്ടിലൂടെ ഫോൺ വാങ്ങാം.

Tags:    
News Summary - Realme 2 Pro With Dewdrop Notch, Snapdragon 660 SoC Launched in India-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.