ഒപ്പോയുടെ മുൻനിര സ്മാർട്ട്ഫോൺ ‘ഒപ്പോ ഫൈൻഡ് എക്സി’ൽ അത്ഭുതങ്ങൾ ഏറെയാണ്. കാമറ തുറക്കുേമ്പാൾ മാത്രം പൊങ്ങിവരുന്ന മോേട്ടാറൈസ്ഡ് സ്ലൈഡറാണ് ഒരു അത്ഭുതം. മുന്നിലെ ഒന്നും പിന്നിലെ രണ്ടും കാമറകളെ ഇൗ പാനലിൽ ഒളിപ്പിച്ചിരിക്കുകയാണ്. മുഖത്തിെൻറ ത്രീഡി മാപ് എടുക്കാനുള്ള സെൻസറുകളും ഇൗ മറക്കുള്ളിലാണ്. ഇൗ സ്ലൈഡറിെൻറ ഉപയോഗ കൃത്യത മൂന്ന് ലക്ഷം തവണ പരീക്ഷിച്ചെന്നും കമ്പനി അവകാശപ്പെടുന്നു.
0.5 സെക്കൻഡിൽ പാനൽ ഉയർന്നുവരും. സ്ക്രീൻ തുറക്കാൻ വിരലോടിച്ചാലും മുഖം തിരിച്ചറിയാൻ ഇൗ പാനൽ പൊങ്ങിവരും. അരിക് കുറഞ്ഞ വലിയ ഡിസ്പ്ലേ, എട്ട് ജി.ബി റാം, ത്രീഡി ഫേഷ്യൽ സ്കാനിങ്, 2.8 ജിഗാെഹർട്സ് എട്ടുകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 845 പ്രോസസർ എന്നിവയാണ് മറ്റ് ആകർഷണീയതകൾ. ആഗസ്റ്റിൽ വിപണിയിൽ എത്തുന്ന ഇതിന് ഏകദേശം 79,000 രൂപയാണ് വില. ചുവപ്പ്, നീല നിറങ്ങളിലാണ് ലഭ്യം. 512 ജി.ബി ഇേൻറണൽ മെമ്മറി, കാർബൺ ഫൈബർ പിൻവശം എന്നിവയുള്ള പരിമിതമായ ലംബോർഗിനി പതിപ്പിന് ഏകദേശം 1,34,400 രൂപ നൽകണം. വിരലടയാള സ്കാനർ ഒഴിവാക്കിയിട്ടുണ്ട്. അലൂമിനിയം ഫ്രെയിമിൽ മുന്നിലും പിന്നിലും ഗ്ലാസ് ഘടിപ്പിച്ച രൂപകൽപനയാണ്.
15,000 ഡോട്ടുകളിലൂടെയാണ് മുഖം തിരിച്ചറിയുന്നത്. ഇരുട്ടിൽ തെളിയാൻ ഇൻഫ്രാറെഡ് സെൻസറുമുണ്ട്. ആൻഡ്രോയിഡ് 8.1 ഒാറിയോ അടിസ്ഥാനമായ കളർ ഒ.എസ് 5.1ആണ് ഒ.എസ്, ഇരട്ട നാനോ സിം, 1080x2340 പിക്സൽ 6.42 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേ, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ, കൂട്ടാനാവാത്ത 256 ജി.ബി ഇേൻറണൽ മെമ്മറി, 16 മെഗാപിക്സൽ- 20 മെഗാപിക്സൽ ഇരട്ട പിൻകാമറ, 25 മെഗാപിക്സൽ മുൻകാമറ, അതിവേഗ ചാർജിങ് സൗകര്യമുള്ള 3730 എം.എ.എച്ച് ബാറ്ററി, യു.എസ്.ബി ൈടപ്പ് സി പോർട്ട്, ഫോർജി വി.ഒ.എൽ.ടി.ഇ, ൈവ ഫൈ, ബ്ലൂടൂത്ത് 5 ലോ എനർജി, ജി.പി.എസ്, 186 ഗ്രാം ഭാരം എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.