തൃശൂർ: ബി.എസ്.എൻ.എൽ മൊബൈൽ വരിക്കാർ കാത്തിരിക്കുന്ന 4ജി സേവനം ജനുവരിയിൽ എത്തുന്നു. ആദ്യമായി കേരളത്തിലാണ് ഇത് അവതരിപ്പിക്കുന്നത്. ഒപ്പം ഒഡിഷയിലും. ഒക്ടോബറിൽ അവതരിപ്പിക്കുമെന്ന് കരുതിയതാണെങ്കിലും നടപടികൾ വൈകിയതിനാലാണ് നീണ്ടുപോയത്. 4ജി സേവനം വരുന്നതോടെ വരിക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പുണ്ടാകുമെന്നാണ് ബി.എസ്.എൻ.എൽ പ്രതീക്ഷിക്കുന്നത്.
നിലവിൽ 3ജി വരെയാണ് ബി.എസ്.എൻ.എൽ നൽകുന്നത്. എങ്കിലും സ്വകാര്യ സേവന ദാതാക്കളായ എയർടെൽ, ജിയോ, െഎഡിയ, വോഡഫോൺ എന്നിവർക്കൊപ്പം പിടിച്ചു നിൽക്കാൻ കഴിയുന്നുണ്ടെന്നാണ് ബി.എസ്.എൻ.എൽ അവകാശപ്പെടുന്നത്. ലഭ്യമായ സ്പെക്ട്രം ഉപയോഗിച്ചാണ് കേരളത്തിലും ഒഡിഷയിലും 4ജി എത്തിക്കുന്നത്. കൂടുതൽ സ്പെക്ട്രം ലഭ്യമാകുന്നതോടെ രാജ്യമാകെ വ്യാപിപ്പിക്കും. ബംഗളൂരു, ൈഹദരാബാദ് സർക്കിളുകളാണ് അടുത്ത പരിഗണനയിലുള്ളത്. രാജ്യത്ത് 100 ദശലക്ഷം മൊബൈൽ വരിക്കാരുള്ള ബി.എസ്.എൻ.എലിന് കേരളത്തിൽ 10 ദശലക്ഷമാണ് ഉപഭോക്താക്കൾ. പുതിയ ബ്രാൻഡിലായിരിക്കും 4ജി അവതരിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.