ഖത്തറിനെതിരെയുള്ള മത്സരത്തിൽ ഒമാൻ താരങ്ങൾ
മസ്കത്ത്: ലോകകപ്പ് ട്വന്റി20 യോഗ്യത സൂപ്പര്‍ സിക്സ് റൗണ്ടിലും വിജയത്തോടെ തുടങ്ങി ഒമാൻ. ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഖത്തറിനെ 32 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഖത്തറിന്റെ പോരാട്ടം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 138 റൺസിന് അവസാനിക്കുകയായിരുന്നു. മൂന്ന് ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജിതന്‍ കുമാര്‍ രാമനന്ദിയും നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ സുഫിയാന് മഹ്മൂദുമാണ് ഖത്തറിനെ ചുരുട്ടിക്കൂട്ടിയത്.
ടോസ് നേടിയ ഖത്തർ ഒമാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 40 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത ജതീന്ദര്‍ സിങ്, 24 പന്തില്‍ 34 റണ്‍സെടുത്ത ആര്യ ബിശ്ത്, 15 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത വിനായക് ശുക്ല എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് സുൽത്താനേറ്റ് മികച്ച സ്കോർ പടുത്തുയർത്തിയത്. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ആസിം ലിയാഖത്ത് ഖത്തറിന് വേണ്ടി മികച്ച ബൗളിങ് പുറത്തെടുത്തു. സൂപ്പര്‍ സിക്സിലെ രണ്ടാം മത്സരത്തില്‍ ഒമാന്‍ ഇന്ന് യു.എ.ഇയെ നേരിടും. 15ന് നേപ്പാളിനെതിരെയും 17ന് ജപ്പാനെതിരെയുമാണ് ഒമാന്റെ മറ്റ് മത്സരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.