സംസ്ഥാന സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ

പുരുഷ വിഭാഗം മത്സരത്തിൽ മലപ്പുറവും കോട്ടയവും

ഏറ്റുമുട്ടിയപ്പോൾ

സംസ്ഥാന വോളി: പുരുഷവിഭാഗത്തിൽ മലപ്പുറം ക്വാർട്ടറിൽ

കണ്ണൂർ: സംസ്ഥാന സീനിയർ വോളിയിൽ പുരുഷവിഭാഗ മത്സരത്തിൽ മലപ്പുറം ക്വാർട്ടറിലെത്തി. കോട്ടയത്തെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് മലപ്പുറം മുന്നേറിയത്.

വനിതവിഭാഗം ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ കോഴിക്കോട് നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് കോട്ടയത്തെ പരാജയപ്പെടുത്തി സെമിയിലേക്ക് പ്രവേശിച്ചു. പത്തനംതിട്ട മൂന്ന് സെറ്റുകൾക്ക് കണ്ണൂരിനെയും മലപ്പുറം മൂന്ന് സെറ്റുകൾക്ക് തൃശൂരിനെയും തിരുവനന്തപുരം മൂന്ന് സെറ്റുകൾക്ക് കാസർകോടിനെയും പരാജയപ്പെടുത്തി സെമിയിലെത്തി.

പുരുഷവിഭാഗത്തിൽ കാസർകോടും തിരുവനന്തപുരവും തമ്മിലുള്ള മത്സരത്തിൽ മൂന്ന് സെറ്റുകൾക്ക് ജയം തിരുവനന്തപുരത്തിനൊപ്പമായി. കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Tags:    
News Summary - State Volleyball Malappuram in quarter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.