തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ അണ്ടർ 18 ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ സ്വർണം നേടുന്ന മലപ്പുറത്തിന്റെ ഫസലുൽഹഖ്
തിരുവനന്തപുരം: 69ാമത് സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിനവും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ട്രാക്കിലും ഫീൽഡിലും ആഞ്ഞുവീശി പാലക്കാടൻ കാറ്റ്. 54 ഫൈനലുകൾ പൂർത്തിയായപ്പോൾ 357 പോയന്റുമായാണ് പാലക്കാടിന്റെ കുതിപ്പ്. 329.5 പോയന്റുമായി മലപ്പുറവും 268 പോയന്റുമായി തിരുവനന്തപുരവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഒമ്പത് മീറ്റ് റെക്കോഡുകളാണ് ഞായറാഴ്ച പിറന്നത്.
14 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ 60 മീറ്റർ ഓട്ടത്തിൽ പാലക്കാടിന്റെ എസ്. ആൻവി, ട്രയാത്ലൺ ‘സി’യിൽ കോഴിക്കോടിന്റെ സൈന, ട്രയാത്ലൺ ‘എ’യിൽ തിരുവനന്തപുരത്തിന്റെ ശ്രീനന്ദ, 16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ലോങ്ജംപിൽ ആലപ്പുഴയുടെ അനാമിക അജീഷ്, 14ന് താഴെയുള്ള ആൺകുട്ടികളുടെ കിഡ്സ് ജാവലിൻ ത്രോയിൽ തിരുവനന്തപുരത്തിന്റെ ആർ.ബി. അജോ ജോസഫ്, 16ന് താഴെയുള്ള ആൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരത്തിന്റെ ഗൗരേഷ് ബിനോയി, 18ന് താഴെയുള്ള ആൺകുട്ടികളുടെ ഹെപ്റ്റാത്ലണിൽ ആലപ്പുഴയുടെ അഭിനവ് ശ്രീറാം, 20ന് താഴെയുള്ള പുരുഷന്മാരുടെ 400 മീറ്ററിൽ തിരുവനന്തപുരത്തിന്റെ ആഷിഖ് എന്നിവരും 4x400 മീറ്റർ റിലേയിൽ പാലക്കാടുമാണ് റെക്കോഡോടെ സ്വർണം നേടിയത്. മൂന്നാം ദിനമായ തിങ്കളാഴ്ച 26 ഫൈനലുകൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.