ന്യൂഡൽഹി: രണ്ട് ജയമകലെ ഇന്ത്യയുടെ ഉരുക്കുവനിതക്ക് ലോകറെക്കോഡ്. വനിതാ ബോക്സിങ്ങ് ലോകചാമ്പ്യൻഷിപ്പിെൻറ സെമിയിൽ ഇടംപിടിച്ച് എം.സി മേരികോം മെഡൽ ഉറപ്പിച്ചു. രണ്ട് ജയം അകലെ കരിയറിലെ ആറാം ലോകചാമ്പ്യൻഷിപ് സ്വർണം.
48 കിലോ വിഭാഗം ക്വാർട്ടർ ഫൈനലിൽ ചൈനയുടെ വു യുവിനെ ഏകപക്ഷീയ പോരാട്ടത്തിൽ മേരികോം ഇടിച്ചിട്ടു (5-0). ഇവർക്കുപുറമെ ലവ്ലിന ബൊർഗൊഹെയ്ൻ (69 കിലോ), സോണി ചാനു (57), സിമ്രാൻജിത് കൗർ (64) എന്നിവരും സെമിയിൽ കടന്ന് മെഡൽ ഉറപ്പിച്ചു. സെമി കടന്നാൽ ഇവർക്ക് വെള്ളി ഉറപ്പിക്കാം.
ചൊവ്വാഴ്ച റിങ്ങിൽ ഇറങ്ങിയ എട്ട് ഇന്ത്യൻ വനിതകളിൽ നാലുപേർ മുന്നേറിയപ്പോൾ അവശേഷിച്ചവർ കീഴടങ്ങി. പിങ്കി റാണി (51), കചാറി ഭാഗ്യഭതി (81), സീമ പൂനിയ (+81) എന്നിവർ ക്വാർട്ടറിൽ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.