ലണ്ടൻ: നിലവിലെ ചാമ്പ്യൻ റോജർ ഫെഡറർ, ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ, യുവാൻ മാർട്ടിൻ ഡെൽപോർേട്ടാ എന്നിവർ വിംബ്ൾഡൺ ടെന്നിസ് ടൂർണമെൻറിെൻറ പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
ഒമ്പതാം വിംബ്ൾഡൺ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ടോപ് സീഡായ ഫെഡറർ നേരിട്ടുള്ള സെറ്റുകൾക്കാണ് ജർമനിയുടെ ജാൻ ലെനാർഡ് സ്ട്രഫിനെ തറപറ്റിച്ചത്. സ്കോർ: 6-3, 7-5, 6-2. ആസ്ട്രേലിയയുടെ അലക്സ് ഡി മിനൗറിനെ 6-1, 6-2, 6-4ന് തോൽപിച്ചായിരുന്നു നദാലിെൻറ പ്രയാണം. അഞ്ചാം സീഡായ അർജൻറീനയുടെ യുവാൻ മാർട്ടിൻ ഡെൽപോർേട്ടാ ഫ്രഞ്ച് താരം ബെനോയ്ട്ട് പെയറിനെ മറികടന്നാണ് അവസാന 16ൽ ഇടംപിടിച്ചത്.
വനിത വിഭാഗത്തിൽ മറ്റൊരു അട്ടിമറി പ്രകടനത്തിൽ ലോക ഒന്നാം നമ്പർ താരം സിമോണ ഹാെലപിനെ തോൽപിച്ച് തായ്വാൻ താരം ഹസീ സു വെയ് പ്രീക്വാർട്ടറിലെത്തി. 3-6, 6-4, 7-5 നായിരുന്നു ജയം. ജയത്തോടെ സെറീന വില്യംസ് പ്രീക്വാർട്ടറിലേക്ക് മുന്നേറിയപ്പോൾ സഹോദരി വീനസ് വില്യംസ് തോറ്റു പുറത്തായി.
വീനസിനെ ഇരുപതാം സീഡ് ബെർട്ടൻസ് മാരത്തൺ പോരാട്ടത്തിൽ 6-2, 6-7, 8-6 എന്ന സ്കോറിനാണ് കീഴ്പ്പെടുത്തിയത്. മ്ലാഡനോവിച്ചിനെ കടുത്ത പോരാട്ടത്തിൽ 7-5, 7-6 എന്ന സ്കോറിന് കീഴ്പ്പെടുത്തിയാണ് മുൻ ചാമ്പ്യനായ സെറീന മുന്നേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.