ലണ്ടൻ: ആൻഡി മറെയും നൊവാക് ദ്യോകോവിച്ചും റഫേൽ നദാലും പാതിവഴിയിൽ മടങ്ങിയ പുരുഷ സിംഗ്ൾസിൽ ക്രൊയേഷ്യക്കാരൻ മരിൻ സിലിചിന് ഫൈനൽ ബർത്ത്. സെമിയിൽ അമേരിക്കയുടെ സാം ക്യുവറിയെ നാല് സെറ്റ് മത്സരത്തിൽ കീഴടക്കിയാണ് ഏഴാം സീഡുകാരനായ സിലിച് വിംബ്ൾഡണിലെ ആദ്യ ഫൈനലിനിറങ്ങുന്നത്. സ്കോർ: 6-7, 6-4, 7-6, 7-5. 2004ൽ യു.എസ് ഒാപൺ കിരീടമണിഞ്ഞ ശേഷം കരിയറിലെ രണ്ടാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ടാവും സിലിച് ഞായറാഴ്ച സെൻറർ കോർട്ടിലിറങ്ങുന്നത്.
‘‘അവിശ്വസനീയമാണിത്. ടൂർണമെൻറിെൻറ തുടക്കം മുതൽ നന്നായി കളിച്ചിരുന്നു. സെമിയിൽ എതിരാളിയായ സാം ശക്തനായ എതിരാളിയായി. ഒാരോ ഇഞ്ചിലും അദ്ദേഹം പോരടിച്ചു. പക്ഷേ, ഇതെെൻറ ദിനമായിരുന്നു’’ -മത്സരശേഷം സിലിച് പറഞ്ഞു. ആദ്യ സെറ്റിൽ ഗംഭീരമായി കളിച്ച സാം ക്യുവറി ടൈബ്രേക്കറിൽ കളി പിടിച്ചുെകാണ്ടാണ് തുടങ്ങിയത്. എന്നാൽ, രണ്ടാം സെറ്റിൽ തിരിച്ചെത്തിയ സിലിച് മൂന്നാം സെറ്റ് ടൈബ്രേക്കറിൽ കീഴടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.