ന്യൂയോർക്: രൂപത്തിലും ഭാവത്തിലും സെറീന വില്യംസിെൻറ കൗമാരം അനുസ്മരിപ്പിച്ച സ്ലൊയേൻ കളിയിലും സെറീന തന്നെയെന്ന് തെളിയിച്ചു. ടെന്നിസ് കോർട്ടിലെ പുതുറാണിയായി അമേരിക്കയുടെ 24കാരി യു.എസ് ഒാപൺ കിരീടമണിഞ്ഞു. കളിക്കൂട്ടുകാരുടെ പോരാട്ടമായി മാറിയ ഫൈനലിൽ നാട്ടുകാരിയായ മാഡിസൺ കീസിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സ്ലൊയേൻ, ആർതർ ആഷെ സ്റ്റേഡിയത്തിൽ പുതുചരിത്രം കുറിച്ച് കിരീടമണിഞ്ഞത്.
കളിയിലും കരുത്തിലും കോർട്ട് വാണ് 6-3, 6-0 എന്ന സ്കോറിൽ മാഡിസൺ കീസിനെ വീഴ്ത്തി. സീഡില്ലാതെയെത്തി ഗ്രാൻഡ്സ്ലാം ജേതാവായി മടങ്ങുന്ന സ്ലൊയേൻ ഇൗ പാതയിലെ ഏഴാമത്തെ താരമാണ്. യു.എസ് ഒാപണിൽ രണ്ടാമത്തെയും. 2009ൽ കിം ക്ലൈസ്റ്റേഴ്സ് ആയിരുന്നു ‘അൺസീഡഡ്’ താരമായെത്തി ആർതർ ആഷെയിൽ കിരീടമണിഞ്ഞത്. കഴിഞ്ഞ ഫ്രഞ്ച് ഒാപണിൽ സമാന കുതിപ്പോടെ ജെലീന ഒസ്റ്റപെൻകോയും സീഡില്ലാതെയെത്തിയ ജേതാവായിരുന്നു.
അവിശ്വസനീയം, സ്ലൊയേൻ പരിക്ക് വേട്ടയാടിയ പതിനൊന്ന് മാസക്കാലം. ഇടതുകാൽ തറയിൽ വെക്കാൻപോലും പ്രയാസപ്പെട്ട നാളുകൾ. ഒാർക്കാനേറെയൊന്നുമില്ലാത്ത ടെന്നിസ് കരിയർ ഉപേക്ഷിക്കാനുള്ള ചിന്തകളും ഉപദേശങ്ങളുമായിരുന്നു ചുറ്റിലും. ഇതിനിടെ, വീണ്ടും റാക്കറ്റേന്തി കോർട്ടിൽ തിരിച്ചെത്താൻ തീരുമാനമെടുത്ത നിമിഷമാണ് തെൻറ ജീവിതത്തിലെ യഥാർഥ ജേതാവെന്ന് വെളിപ്പെടുത്തുകയാണ് ടെന്നിസിലെ പുത്തൻ താരോദയമായ സ്ലൊയേൻ സ്റ്റീവൻസ്. പരിക്കും ശസ്ത്രക്രിയയും വിശ്രമവും കഴിഞ്ഞ് ജൂലൈയിൽ സ്ലൊയേൻ കോർട്ടിലെത്തുേമ്പാൾ റാങ്കിങ്ങിൽ 957ാം സ്ഥാനമായിരുന്നു. വിംബ്ൾഡണിൽ ആദ്യ റൗണ്ടിൽ തന്നെ മടങ്ങുകയും ചെയ്തു. ശേഷം മത്സരിച്ച നാലിൽ രണ്ട് ചാമ്പ്യൻഷിപ്പുകളിൽ ആദ്യ റൗണ്ടിൽ മടങ്ങി. സിൻസിനാറ്റിയിലും കാനഡയിലും സെമിയിലെത്തി. ഫോം മങ്ങിയപ്പോൾ യു.എസ് ഒാപണിൽനിന്ന് പിൻവാങ്ങാൻ ഉദ്ദേശിച്ചതാണ്. അപ്പോഴേക്കും റാങ്കിങ്ങിൽ 83ലെത്തി. ഒടുവിൽ വൈൽഡ് കാർഡ് എൻട്രിയിലാണ് യു.എസ് ഒാപണിന് യോഗ്യത നേടിയത്.
സെറീന വില്യംസിെൻറ അസാന്നിധ്യത്തിൽ ഉണർന്ന കോർട്ടിൽ മുൻനിര താരങ്ങളെല്ലാം പാതിവഴിയിൽ വീണപ്പോൾ സ്ലൊയേൻ കുതിക്കുകയായിരുന്നു. റോബർട വിൻസി, സിബുൽകോവ (11ാം സീഡ്), ആഷ്ലി ബാർതി, ജൂലിയ ജോർജസ് (30), അനസ്തസ്യ സ്വെറ്റ്സോവ (16) എന്നിവരെ വീഴ്ത്തി മുന്നേറ്റം. സെമിയിൽ കിരീട സാധ്യത ഏറെ കൽപിച്ച വീനസിനെയും (9) അട്ടിമറിച്ചു.
ഫൈനലിൽ 15ാം സീഡ് കൂടിയായ എതിരാളി മാഡിസൺ കീസുമായി മുഖാമുഖമെത്തിയപ്പോൾ പരിഭവമേറെയായിരുന്നു. ആറു വർഷത്തിലേറെ ഒന്നിച്ച് പരിശീലിക്കുകയും കളിക്കുകയും ചെയ്യുന്ന കൂട്ടുകാരുടെ പോരാട്ടം. 2002ന് ശേഷം ആർതർ ആഷെയിലൊരു ആദ്യ അമേരിക്കൻ ഫൈനൽ പിറന്ന ആവേശത്തിലായിരുന്നു ഗാലറിയെങ്കിലും കോർട്ടിൽ പിരിമുറുക്കമേറെയായിരുന്നു. ആദ്യ സെറ്റിൽ ആദ്യം പോയൻറ് നേടിയ മാഡിസൺ കീസ് മുന്നേറി. 2-1ന് അവർ നേടിയ ലീഡിൽ നിന്നായിരുന്നു സ്ലൊയേെൻറ തിരിച്ചുവരവ്. േഫാർഹാൻഡ് ഷോട്ടുകളിലൂടെ കൂട്ടുകാരിയെ സമ്മർദത്തിലാക്കാൻ ശ്രമിച്ച സ്ലൊയേൻ പതുക്കെ ലീഡ് പിടിച്ചുതുടങ്ങി. കുതിപ്പിന് വേഗം നൽകിയതാവെട്ട കീസിെൻറ ആവർത്തിച്ചുള്ള മണ്ടത്തങ്ങളും. അൺഫോഴ്സ് പിഴവുകളും ഡബ്ൾഫാൾട്ടും കളി പിന്നീട് ഏകപക്ഷീയമാക്കി. 6-3ന് സെറ്റ് പിടിച്ച സ്ലോയേൻ, രണ്ടാം സെറ്റിൽ ഒരു പോയൻറ് പോലും വഴങ്ങിയില്ല. കോർട്ടിൽ നെടുനീളെ അവർ ഒാടിയെത്തിയപ്പോൾ കീസ് പോയൻറുകൾ വിട്ടു നൽകാൻ മത്സരിക്കുകയായിരുന്നു. ഒടുവിലത്തെ ചാമ്പ്യൻഷിപ് ഗെയിമിൽ സർവ് ബ്രേക്ക് ചെയ്ത് കിരീടമണിയുേമ്പാൾ മുഴുവൻ പോയൻറും പിറന്നത് കീസിെൻറ ‘ഒൗട്ട്’ ഷോട്ടുകളിലൂടെ. വെറും രണ്ടു സെറ്റ് മത്സരത്തിൽ 30 അൺേഫാഴ്സ്ഡ് എററുകളാണ് അവർ വഴങ്ങിയത്. സെറീനയുടെ അസാന്നിധ്യത്തിൽ കിരീടസാധ്യത കൽപിച്ച കരോലിന പ്ലിസ്കോവ, ഗർബിൻ മുഗുരുസ, സിമോണ ഹാലെപ്, മരിയ ഷറപോവ തുടങ്ങിയ ടോപ് സീഡ് താരങ്ങൾ നിരാശപ്പെടുത്തിയപ്പോൾ വില്യംസ് സഹോദരിമാർക്കു ശേഷം അമേരിക്കൻ ടെന്നിസിൽ ആരുണ്ടെന്ന ചോദ്യത്തിന് ഉത്തരമായി സ്ലോയേനും കീസുമെല്ലാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.