ബെർമിങ്ഹാം: ഇന്ത്യയുടെ സൈന നെഹ്വാൾ ഒാൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ ചാമ്പ്യൻഷിപ് വനിത സിംഗ്ൾസ് ക്വാർട്ടറിൽ പൊരുതിത്തോറ്റു. കൊറിയയുടെ ലോക മൂന്നാം നമ്പർ താരം ഹ്യൂൻ ജി സുങ്ങിനോട് ശക്തമായ മത്സരം കാഴ്ചവെച്ചാണ് നേരിട്ടുള്ള സെറ്റുകൾക്ക് സൈന കീഴടങ്ങിയത്. സ്കോർ 20-22, 20-22. നേരത്തേ ഇന്ത്യയുടെ ഒളിമ്പിക്സ് വെള്ളിമെഡൽ ജേത്രി പി.വി. സിന്ധുവും ടൂർണമെൻറിൽ പുറത്തായിരുന്നു. ഇതോടെ, ഒാൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ പോരാട്ടങ്ങൾക്ക് അന്ത്യമായി. രണ്ടു സെറ്റിലും ആദ്യ ഘട്ടത്തിൽ പോയൻറ് നേടി സൈന മുന്നിൽനിന്നെങ്കിലും കൊറിയൻ താരം ശക്തമായി തിരിച്ചടിച്ചു. സ്െപയിനിെൻറ ഒളിമ്പിക്സ് സ്വർണ മെഡൽ ജേത്രി കരോളിന മരിൻ തായ്ലൻഡിെൻറ രത്ചനോക് ഇൻറനെയോട് കീഴടങ്ങി. സ്കോർ: 22-20, 13-21, 21-18.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.