ബാഴ്സലോണ: കളിമൺ കോർട്ടിൽ തുടർച്ചയായി 42 സെറ്റുകൾ ജയിച്ച് റാഫേൽ നദാലിെൻറ കുതിപ്പ്. ബാഴ്സലോണ ഒാപൺ ക്വാര്‍ട്ടര്‍ ഫൈനലിൽ സ്ലോവാക്യയുടെ മാര്ട്ടിന് ക്ലിസനെ 6-0, 7-5 എന്ന സ്കോറിന് വീഴ്ത്തിയ നദാലിനെ കാത്ത് മറ്റൊരു നാഴികക്കല്ല് കൂടി. സെമി കടന്നാൽ കളിമൺ കോർട്ടിൽ അദ്ദേഹത്തിെൻറ വിജയങ്ങളുടെ എണ്ണം 400 ആവും.
നദാലിന് മുേമ്പ മൂന്നുപേർ മാത്രമാണ് കളിമണ്ണിൽ 400 കടന്നത്. 659 വിജയങ്ങളുമായി അർജൻറീനയുടെ ഗ്വില്ലർമോ വില്ലാസാണ് പട്ടികയിൽ മുന്നിൽ. സ്പെയിനിെൻറ മാനുവൽ ഒറാൻറ്സും (502), ഒാസ്ട്രിയയുടെ തോമസ് മസ്റ്ററുമാണ് (422) കഴിഞ്ഞ പത്ത് വർഷമായി കളിമൺ കോർട്ട് ഭരിക്കുന്ന നദാലിന് മുന്നിലുള്ളത്. എട്ടാം സീഡായ സ്പെയിനിെൻറ റോബർേട്ടാ ബാറ്റിസ്റ്റയെ 6-7, 6-2, 6-2ന് തോൽപിച്ചെത്തിയ ബെൽജിയത്തിെൻറ നാലാം സീഡായ ഗോഫിനെയാണ് നദാലിന് സെമിയിൽ േനരിടാനുള്ളത്.
കഴിഞ്ഞവർഷം വേൾഡ് ടൂർ ഫൈനലിൽ നദാലിനെ ഗോഫിൻ തോൽപിച്ചുവെങ്കിലും മോണ്ടി കാർലോ, മഡ്രിഡ് ഒാപണുകളിൽ നേരിട്ടുള്ള സെറ്റുകളിലായിരുന്നു നദാലിെൻറ വിജയം. തെൻറ പ്രധാന എതിരാളികളായ ഗ്രിഗർ ദിമിത്രോവും ഡൊമിനിക് തീമും പരാജയപ്പെട്ടത് നദാലിെൻറ 11ാം ബാഴ്സലോണ ഒാപൺ കിരീടത്തിലേക്കുള്ള പ്രയാണം എളുപ്പമാക്കുമെന്നുവേണം കരുതാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.