സിഡ്നി: ലോകം മുഴുക്കെ മനുഷ്യരെ കോവിഡ് മഹാമാരി ദുരന്തമുനമ്പിൽ നിർത്തുേമ്പാൾ വ റ്റാത്ത കാരുണ്യത്തിെൻറ ഉറവകളായി കായിക താരങ്ങൾ. ആസ്ട്രേലിയയിൽ പ്രതിസന്ധി കാലത ്ത് നീട്ടിപ്പിടിച്ച കരങ്ങളുമായി എന്നും ഒന്നാമനായി നിലയുറപ്പിക്കാറുള്ള ടെന്നിസ് താരം നിക് കിർഗിയോസാണ് ഇത്തവണയും സമൂഹ മാധ്യമം വഴി രാജ്യത്തിെൻറ സ്നേഹ മാലാഖയായത്.

കോവിഡിൽ കുടുങ്ങി വരുമാനം മുട്ടി വിശന്നൊട്ടിയ വയറുമായി ആരും ഉറങ്ങാൻ പോയേക്കരുതെന്നും സ്വകാര്യമായി ഒരു സന്ദേശമയച്ചാൽ വീട്ടുപടിക്കൽ ഭക്ഷണമെത്തിക്കുമെന്നും ഇൻസ്റ്റഗ്രാം സന്ദേശത്തിൽ കിർഗിയോസ് പറയുന്നു. ‘ഉള്ളത് ഞാൻ പങ്കുവെക്കും. ഒരു ബോക്സ് നൂഡിൽസാകാം. ഒരു കഷ്ണം റൊട്ടിയാകാം, പാലാകാം. കൂടുതൽ ചോദ്യമുണ്ടാകില്ല- ഭക്ഷണം നിങ്ങളുടെ വീട്ടുപടിക്കലെത്തിയിരിക്കും’- സന്ദേശത്തിൽ എല്ലാം കൃത്യമായി പറയുന്നുണ്ട്.

കളി മുടങ്ങിയതോടെ കാൻബറയിലെ വീട്ടിൽ വിശ്രമത്തിലുള്ള താരം അടുത്തിടെ രാജ്യത്തെ ഭീതിയിലാക്കിയ കാട്ടുതീയുടെ കാലത്തും സഹായവുമായി രംഗത്തിറങ്ങിയിരുന്നു. കിർഗിയോസ് തുടങ്ങിവെച്ച സഹായ പദ്ധതി മറ്റുള്ളവർകൂടി ഏറ്റെടുത്തതോടെ ദശലക്ഷക്കണക്കിന് ഡോളറാണ് ഒഴുകിയത്. കോർട്ടിൽ കുസൃതികളുമായി പലവട്ടം പഴികേട്ട 24കാരൻ പക്ഷേ, മനുഷ്യ ദുരിതങ്ങളുടെ മുമ്പിൽ എല്ലാം മറന്ന് മുന്നിട്ടിറങ്ങുന്നത് ആസ്ട്രേലിയക്കാർക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല.

Tags:    
News Summary - Nick Kyrgios Offers To Deliver Food To Hungry People During Coronavirus Lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.