ചുവപ്പിൽ തളരാത്ത ഉരുക്ക്

ജാംഷഡ്പുർ: സ്വന്തം തട്ടകത്തിൽ ഒഡിഷ എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളിന് തകർത്ത ജം ഷഡ്പുരിന് ഐ.എസ്.എൽ ആറാം സീസണിൽ വിജയത്തുടക്കം. ആദ്യ പകുതിയിൽ ബികാഷ് ജെയ്റു ചു വപ്പുകാർഡ് വാങ്ങി മടങ്ങിയതോടെ 10 പേരായി ചുരുങ്ങിയിട്ടും തളരാതെ ആക്രമിച്ചാണ് ജംഷഡ്പുർ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. ഒരിക്കൽ സ്വന്തം പോസ്റ്റിലേക്ക് നിറയൊഴിച്ചും പിന്നീട് വെടിച്ചില്ലുപോലൊരു ഷോട്ടിൽ എതിർവല തുളച്ചും ഒഡിഷ താരങ്ങൾ ഒന്നാം പകുതിയിൽ രണ്ടുതവണ സ്കോർ ചെയ്ത മത്സരത്തിൽ ഉടനീളം കൗണ്ടർ അറ്റാക്കിങ്ങായിരുന്നു ജാംഷഡ്പുരിെൻറ ആയുധം.

16ാം മിനിറ്റിലാണ് റാണ ഘറമി സെൽഫ് ഗോൾ വഴങ്ങിയത്. ഇതോടെ, ഉണർന്ന ഒഡിഷ ആക്രമണം കനപ്പിച്ചതോടെ 40ാം മിനിറ്റിൽ സമനില നേടി. ജെറി നൽകിയ മനോഹര ക്രോസ് കാലിൽ കിട്ടിയ സന്താന തകർപ്പൻ ഷോട്ടുമായി പോസ്റ്റിെൻറ മോന്തായം കുലുക്കുകയായിരുന്നു. കളി ചൂട് പിടിച്ചതോടെ, കൗണ്ടർ നീക്കങ്ങളുമായി അവസരം മുതലെടുത്ത ജാംഷഡ്പുർ ഒന്നിലേറെ സുവർണാവസരങ്ങൾ കളഞ്ഞുകുളിച്ചു. ഇതിെനാടുവിലായിരുന്നു 85ാം മിനിറ്റിൽ ഫ്രാൻസിസ്കോ മെഡിന നൽകിയ പാസിൽ സെർജിയോ കാസ്റ്റലിെൻറ അനായാസ ഗോൾ.

Tags:    
News Summary - Jamshedpur-odisha isl match-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.