ഇറ്റാലിയൻ ഒാപൺ : ദ്യോകോവിച്, നദാൽ സെമിയിൽ

റോം: ഇറ്റാലിയൻ ഒാപണിൽ നിലവിലെ ചാമ്പ്യനായ റാഫേൽ നദാലും ലോക ഒന്നാംനമ്പർ താരം നോവ ക് ദ്യോകോവിചും സെമിയിൽ. അതേസമയം, സ്വിസ് എക്സ്പ്രസ് റോജർ ഫെഡററും വനിത ലോക ഒന്നാംനമ്പർ താരം നവോമി ഒസാക്കയും പരിക്കുകാരണം മത്സരത്തിൽ നിന്ന് പിൻവാങ്ങി.

മുൻ യു.എസ് ഒാപൺ ചാമ്പ്യൻ യുവാൻ മാർടിൻ ഡെൽ പോട്രോയെ 4-6, 7-6, 6-4 ന് തോൽപിച്ചാണ് ദ്യോകോവിച് സെമിയിൽ പ്രവേശിച്ചത്. എട്ടുതവണ ഇറ്റാലിൻ ഒാപൺ ചാമ്പ്യനായ നദാൽ, നാട്ടുകാരനായ ഫെർണാഡോ വെർഡാസ്കോയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് അവസാന നാലിലെത്തിയത്. സ്കോർ 6-4, 6-0.

മത്സരത്തിനു മുന്നെ പരിശീലനത്തിനിടെ വലതു കാൽമുട്ടിന് പരിക്കേറ്റതോടെയാണ് ഫെഡറർ കളിയിൽനിന്ന് പിൻവാങ്ങിയത്. നിലവിലെ യു.എസ് ഒാപൺ, ആസ്ട്രേലിയൻ ഒാപൺ ചാമ്പ്യനായ ഒസാക വലതുകൈക്കേറ്റ പരിക്കുകാരണമാണ് കളിക്കാതിരുന്നത്.

Tags:    
News Summary - italian open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.