ജകാർത്ത: ലോക മൂന്നാം നമ്പർ താരവും ടോപ്സീഡുമായ മലേഷ്യയുടെ ലീ ചോങ് വെയിയെ അട്ടിമറിച്ച് മലയാളിതാരം എച്ച്.എസ്. പ്രണോയിയും ലോക ഒമ്പതാം നമ്പർ താരം ഡെന്മാർക്കിെൻറ യാൻ ഒ ജോർജൻസനെ തോൽപിച്ച് കിടമ്പി ശ്രീകാന്തും ഇന്തോനേഷ്യൻ ഒാപൺ ബാഡ്മിൻറൺ ടൂർണെമൻറിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
അതേസമയം, വനിത സിംഗ്ൾസിൽ ഇന്ത്യയുടെ സൈന നെഹ്വാളും പി.വി. സിന്ധുവുംപ്രീക്വാർട്ടറിൽ പുറത്തായി.
മൂന്നു തവണ ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവായ ലീ ചോങ് വെയിയെ 40 മിനിറ്റിനുള്ളിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് മലയാളിതാരം തകർത്തുവിട്ടത്. സ്കോർ: 21-10, 21-18. ഇന്തോനേഷ്യൻ ഒാപണിൽ ഏഴാം കിരീടം ലക്ഷ്യമിെട്ടത്തിയ ലീ ചോങ് വെയിക്ക് മത്സരത്തിെൻറ ഒരു ഘട്ടത്തിലും പ്രണോയിയുടെ മികവിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 29ാം റാങ്കുകാരനായ പ്രണോയിക്ക്, ഇരു സെറ്റിലും കാര്യമായ വെല്ലുവിളി ഉയർത്താൻ ലീക്കായില്ല. ആദ്യ ഗെയിമിൽ എതിരാളിയിൽനിന്ന് കാര്യമായ ചെറുത്തുനിൽപില്ലാതെതന്നെ പ്രണോയ് മുന്നേറി. രണ്ടാം ഗെയിമിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനുശേഷം പ്രണോയിമുൻതൂക്കം നേടി വിജയത്തിലെത്തുകയായിരുന്നു. ഒളിമ്പിക്സ് ചാമ്പ്യൻ ചൈനയുടെ ചെൻ ലോങ്ങുമായാണ് ക്വാർട്ടറിൽ പ്രണോയിയുടെ പോരാട്ടം.
നാലാം സീഡ് താരം ജോർജൻസനെ 21-15, 20-22, 21-16ന് തോൽപിച്ചായിരുന്നു ശ്രീകാന്തിെൻറ മുന്നേറ്റം. തു വെ വാങ്- ലോങ് ആൻഗസ് മത്സരത്തിലെ വിജയിയുമായാണ് ക്വാർട്ടർ ഫൈനലിൽ ശ്രീകാന്തിന് ഏറ്റുമുേട്ടണ്ടത്. തായ്ലൻഡ് താരം നിറ്റ്ചൺ ജിന്താപോളിനോട് 15-21, 21-6, 16-21 സ്കോറുകൾക്ക് തോറ്റാണ് സൈന പുറത്തായത്. ചൈനയുടെ ലോക 20ാം നമ്പർ താരം ചോച്ചുങ്വോങ്ങിനോട് 21-12, 21-19 സ്കോറിനാണ് സിന്ധു കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.